അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Sunday, June 26, 2005

ശ്ലോകങ്ങള്‍ 511 മുതല്‍ 626 വരെ

(
പതിമൂന്നു ദിവസത്തിനുള്ളില്‍ സദസ്സില്‍ 115 ശ്ലോകങ്ങള്‍ ചൊല്ലിയതുകൊണ്ടു സമയത്തിനു ബ്ലോഗില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അതിനിനി വളരെ സമയമെടുക്കും. അതിനാല്‍ ആ ശ്ലോകങ്ങള്‍ ഒന്നിച്ചു്‌ ഇവിടെച്ചേര്‍ക്കുന്നു. സമയം കിട്ടുന്നതനുസരിച്ചു്‌ അവയെ വേര്‍തിരിക്കാം.

ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാം. എല്ലാവരും ക്ഷമിക്കുക.

- ഉമേഷ്‌
)

ശ്ലോകം 511 : മുക്കാല്‍ക്കാശിനു ബീഡി പോലെ...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/12 1:13 പി)

മുക്കാല്‍ക്കാശിനു ബീഡി പോലെ സുകൃതം വാങ്ങാനു, മാ സ്ത്രീകളെ-
ത്തിക്കാനും തരമാവുമെന്നു കരളില്‍ കണ്ടീടുമാണുങ്ങളും
മുക്കാം പണ്ടമണിഞ്ഞു, മേനി മുഴുവന്‍ കാട്ടി, ക്കുളിക്കാതെയാ
മുക്കാസ്സാരിയുടുത്ത പെണ്മണീകളും - നന്നല്ലയിന്നമ്പലം!

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 512 : മാനം മേ ഭൂതലം മേ...
ചൊല്ലിയതു്‌ : ബാലേന്ദു (6/12 5:18 പി)

മാനം മേ ഭൂതലം മേ വരതനുരുചി മേ കീര്‍ത്തി മേ നത്സുഖം മേ
ജ്ഞാനം മേ വിക്രമം മേ തരുണപദവി മേ സാഹിതീകൌശലം മേ
ഗാനം മേ സദ്ഗുണം മേ ഭുജബലമതു മേ സല്‍ക്കുലം മേ ധനം മേ
നൂനം മേ സര്‍വ്വമിത്ഥം നൃപരജനിരപോലങ്ങു "മേ മേ" കരഞ്ഞാര്‍.

കവി : ഉള്ളൂര്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 513 : ഗൃഹിണിമാര്‍ നരനായിരമായിടാം...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/12 5:54 പി)

ഗൃഹിണിമാര്‍ നരനായിരമായിടാം
മഹിള ചാവൊളമേക പതിവ്രത
മഹിയിതില്‍പ്പുരുഷന്റെ മനുഷ്യതാ-
രഹിതമാം ഹിതമാമിതു നീതിയോ ?

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 514 : മടിയില്‍ മോടിയില്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/12 8:54 പി)

മടിയില്‍ മോടിയില്‍ മോഹിനി ഗൌരിയും
മുടിയില്‍ മാടിയില്‍ മാനിനി ഗംഗയും

ചിടയുമാടയുമാര്‍ന്നൈടുമീശ നി-
ന്നടിതലോടി തലോപരി വീണിടാം.

കവി : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 515 : ചിതമൊടാ മധുഗന്ധം...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/12 10:20 പി)

ചിതമൊടാ മധുഗന്ധമെഴും സുമ-
സ്മിതമണിഞ്ഞ തളിര്‍ച്ചൊടി മോടിയാല്‍
സുതരു ചേര്‍ന്നെവനും നവമല്ലികാ-
ലത രസാല്‍ തരസാ മദമേറ്റി പോല്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍
കൃതി : രഘുവംശം തര്‍ജ്ജമ (9:40)
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 516 : സാ കവിതാ, സാ വനിതാ...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/12 10:31 പി)

സാ കവിതാ, സാ വനിതാ
യസ്യാഃ ശ്രവണേന ദര്‍ശനേനാപി
കവിഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി

വൃത്തം : ഗീതി

ശ്ലോകം 517 : കരകള്‍ കവിയുമാറായ്‌...
ചൊല്ലിയതു്‌ : ജീവി (6/12 10:47 പി)

കരകള്‍ കവിയുമാറായ്‌ വെള്ളമേന്തും കുളത്തി-
ന്നൊരുവഴി പരിരക്ഷയ്ക്കോവു വെക്കുന്നുതല്ലോ;
തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ-
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ
വൃത്തം : മാലിനി

ശ്ലോകം 518 : തൃക്കയ്യില്‍ കബളാന്നവും...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/12 10:53 പി)

തൃക്കയ്യില്‍ കബളാന്നവും, വിരല്‍കളില്‍
സാരോപദംശങ്ങളും,
പോത്തും,കൊമ്പുമുദാരപത്രവുമിടംകക്ഷേ,വഹന്‍ കൌതുകാല്‍
വസ്ത്രാന്തേ മടിയില്‍ദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
സ്വര്‍ഗ്ഗത്തുള്ളവര്‍ നോക്കിനില്‍ക്കെ യജനാദ്ധ്യക്ഷന്‍ ഭുജിച്ചീടിനാന്‍

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 519 : വെണ്ണസ്മേരമുഖീം വറത്തു...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/12 11:26 പി)

വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ചദാം
ചെറ്റോമല്‍മധുരക്കറിസ്തനഭരാമമ്ലോപദംശോദരീം
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍കടിതടാം ചിങ്ങമ്പഴോരുദ്വയീ-
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ! ലോകഃ കഥം ജീവതി?

കവി : തോലന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 520 : കണ്ണേ മടങ്ങുക...
ചൊല്ലിയതു്‌ : ജീവി (6/13 1:20 എ)

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!

കവി: കുമാരനാശാന്‍
കൃതി: വീണ പൂവു്‌
വൃത്തം : വസന്തതിലകം

ശ്ലോകം 521 : എന്‍ കര്‍മച്ചെടി പൂത്തു...
ചൊല്ലിയതു്‌ : മധുരാജ്‌ (6/13 4:05 എ)

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ,മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം

സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ-
ച്ഛംഖസ്വാന,മഹങ്കൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി: വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 521 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/13 8:12 എ)

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 521 : എന്‍ കര്‍മ്മച്ചെടി പൂത്തു...
ചൊല്ലിയതു്‌ : മധുരാജ്‌ (6/13 4:05 എ)

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ, മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം
സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ-
ച്ഛംഖസ്വാന, മഹംകൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി: വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 522 : സൌന്ദര്യം, സുകുമാരതാ...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/13 6:17 എ)

സൌന്ദര്യം, സുകുമാരതാ, മധുരതാ, കാന്തിര്‍, മനോഹാരിതാ
ശ്രീമത്താ, മഹിമേതി സര്‍ഗ്ഗവിഭവാന്‍
നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വിധതയാ ദീനഃ പരാമാത്മഭൂ-
സ്സ്രഷ്ടും വാഞ്ഛതി ചേത്‌ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം.

കൃതി : സുഭദ്രാധനഞ്ജയം നാടകം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം


ശ്ലോകം 523 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/13 8:12 എ)

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും
ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 524 : താരില്‍ത്തന്വീകടാക്ഷാഞ്ച...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/13 10:23 എ)

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

കവി : പുനം നമ്പൂതിരി
വൃത്തം : സ്രഗ്ദ്ധര


ശ്ലോകം 525 : ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/13 2:59 പി)

"ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍, മമ
തനുവിനു നീ നല്ല പീയൂഷമാ,
ണെന്‍
ജീവന്‍ നീ താന്‍, ദ്വിതീയം മമ ഹൃദയമതാകുന്നു നീ
സുന്ദരാംഗി!"
ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ-
പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു
ശേഷം?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 526 : എമ്പാടും സംഭ്രമത്തോടൊരു...
ചൊല്ലിയതു്‌ : ബാലേന്ദു (6/13 3:24 പി)

എമ്പാടും സംഭ്രമത്തോടൊരുകയര്‍മുറിയോടോടുമമ്മയ്ക്കുമമ്മ-
ട്ടന്‍പോലും നാരദാദിത്രിദശമുനിമനസ്സിന്നുമജ്ഞാതമായി
അമ്പോ! മായം കളിക്കും കപടനര ഭവാനെപ്പടിക്കുള്‍പ്പെടും പാ-
ഴമ്പാടിപ്പെണ്‍കിടങ്ങള്‍ക്കുടയ ചടുലമാം നേത്രജാലാന്തരത്തില്‍!

കവി : വി. കെ. ജി
കൃതി : സ്രഗ്ദ്ധര

ശ്ലോകം 527 : അമ്മാമന്‍ തന്റെ നെഞ്ഞത്ത്‌...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/13 3:41 പി)

അമ്മാമന്‍ തന്റെ നെഞ്ഞത്തമരിലമരവേ പോര്‍മിടുക്കിന്‍ തിളപ്പാല്‍,
നിര്‍മ്മായം കാളിയന്‍ തന്‍ തലയില്‍ വിലസവേ ലാസ്യമേളക്കൊഴുപ്പാല്‍,
സമ്മോദം ഗോപകന്യാരതികളില്‍ വിഹരിച്ചീടവേ കാമവായ്പാല്‍,
ചെമ്മേ തത്തിപ്പുളച്ചോരിടയനുടെയരക്കെട്ടറുക്കട്ടെ ദുഃഖം!

കവി : വി. കെ. ജി.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 528 : സേവിക്കൂ ഗുരുഭൂതരെ...
ചൊല്ലിയതു്‌ : ബാലേന്ദു (6/13 4:34
പി)

സേവിക്കൂ ഗുരുഭൂതരെ, പ്രിയസഖിക്കൊപ്പം സപത്നീജനേ-
മേവിക്കൊള്‍, കരിശം കലര്‍ന്നിടയൊലാ കാന്തന്‍ കയര്‍ത്തീടിലും,
ആവും മട്ടു തുണയ്ക്ക ഭൃത്യതതിയേ, ഭാഗ്യത്തില്‍ ഗര്‍വ്വിച്ചിടാ;
ഏവം നാരികള്‍ നല്ലനാരികളതാം; വംശാധിയേ വാമമാര്‍!

കവി : പയ്യമ്പള്ളി ഗോപാലപിള്ള / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 529 : അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണം...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/13 10:00 പി)

"അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള-
ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ച്‌
തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ-
ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ

കവി : ശീവൊള്ളി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 530 : തിരുവുള്ളമിങ്ങു...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/14 9:49 എ)

തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ-
ന്നൊരു ഭള്ളുകൊണ്ടു ഞെളിയായൊരിക്കലും,
പരസൃഷ്ടരന്ധ്രമതു നോക്കി നില്‍ക്കണം
നരപാലകന്നു ചെവി കണ്ണു നിര്‍ണയം

കവി : ഇരയിമ്മന്‍ തമ്പി
കൃതി : രാജസേവാക്രമം
വൃത്തം : മഞ്ജുഭാഷിണി

ശ്ലോകം 531 : പെണ്മണിവദനം കണ്ടാല്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/14 12:10 പി)

പെണ്മണിവദനം കണ്ടാല്‍
വെണ്മതി
രണ്ടെന്നു മേവിടുന്ന മനം
ഉണ്മ നിനച്ചിതിലെല്ലാം
വെണ്മ തിരണ്ടെന്നു മേ വിടും നമനം?

കവി : എ. ആര്‍. രാജരാജവര്‍മ്മ
വൃത്തം : ഗീതി

ശ്ലോകം 532 : ഉപത്യകാസ്വദ്യ...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/14 3:46 പി)

ഉപത്യകാസ്വദ്യ ഭവന്തമാഗതം
സഹ്യസ്യ ചൈലാമരിചൈകവാസസഃ
ഫലൈശ്ച പുഷ്പൈര്‍ഭൃശമര്‍ഘ്യപാണയോ
നമന്തി ഭൂമംസ്തരുഗുല്‍മസമ്പദഃ

കവി : കുമാരനാശാന്‍
കൃതി : സ്വാഗതപഞ്ചകം
വൃത്തം : വംശസ്ഥം

ശ്ലോകം 533 : ഫലഭരേണ തരുക്കള്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/14 4:21 പി)

ഫലഭരേണ തരുക്കള്‍ നമിച്ചിടും,
ജലഭരേണ ഘനങ്ങളുമങ്ങനെ,
അലഘുസംപദി സജ്ജനവും തഥാ
വിലസിടുന്നു - ഗുണം ഗുണികള്‍ക്കിതു്‌.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 534 : അടവിയതില,നല്‍പം...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/15 9:03 എ)

അടവിയതില,നല്‍പം വേരുറച്ചും, പഴക്കം
തടവിയു, മളവില്ലാതുള്ള മാഹാത്മ്യമാര്‍ന്നും
സ്ഫുടതരബഹുശാഖാലംബിതുഷ്ട്യദ്ദ്വിജേന്ദ്ര-
ച്ഛടയൊടു വിലസുന്നൂ വേദമട്ടായ്‌ മരങ്ങള്‍

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം

ശ്ലോകം 535 : സ്ഖലിതഭാഗ്യമണഞ്ഞൊരു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 9:43 എ)


സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

കവി : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം


ശ്ലോകം 536 : ഫാലേ നീലാളകങ്ങള്‍ക്കിടയില്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/15 9:50 എ)

ഫാലേ നീലാളകങ്ങള്‍ക്കിടയിലഴകെഴും ചില്ലിതന്‍ മേല്‍വശം ത-
ന്മാലേയസ്നിഗ്ദ്ധരേഖയ്ക്കിടയില്‍ നടുവില്‍ നീ തൊട്ടതാം കുങ്കുമാങ്കം
കാലേ സഹ്യാചലത്തിന്‍ കുടിലവലലതാശ്യാമസീമാഞ്ചലത്തിന്‍
മേലേ പൊന്തും വിഭാതദ്യുതിമണിയൊടെതിരായ്‌, സുഭ്രു, ശോഭിച്ചിരുന്നു.

കവി : കെ. എന്‍. ഡി.
വൃത്തം : സ്രഗ്ദ്ധര


ശ്ലോകം 537 : കുറളയുളര്‍ പറഞ്ഞോര്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/15 10:31 എ)

കുറളയുളര്‍ പറഞ്ഞോര്‍ ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴ്ത്തേ-
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം

കൃതി : ചെറിയച്ചീവര്‍ണനം
വൃത്തം : മാലിനി

ശ്ലോകം 538 : ഝഷകേതന, നിന്‍ സുതന്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 11:22 എ)

ഝഷകേതന, നിന്‍ സുതന്‍ വരിച്ചോ-
രുഷയാണീ സതി, യെന്നെയീ വിധത്തില്‍
വിഷമത്തിലകപ്പെടുത്തൊലാ നീ,
വിഷയം ത്വത്സ്നുഷ തന്റെയെന്നുമോര്‍ക്ക.

കവി : ഉമേഷ്‌ നായര്‍
വൃത്തം
: വിയോഗിനി

ശ്ലോകം 539 : വരാദ്ഭുതവപുസ്സതില്‍പ്പകുതി...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/15 02:09 പി)

വരാദ്ഭുതവപുസ്സതില്‍പ്പകുതി വാങ്ങിവാഴുന്നൊരാ
വരാവരവലാന്തകാദ്യമരവര്‍ഗ്ഗവന്ദ്യേ! ശിവേ!
വരാംഗി! വലയാലയേ വിലസീടുന്ന വാമാക്ഷി! മാല്‍
വരാതെ വരുവാന്‍ വരം വിരവില്‍ നല്‍ക വിശ്വേശ്വരീ!

കവി : കുണ്ടൂര്‍ നാരായണ മേനോന്‍
വൃത്തം : പൃഥ്വി

ശ്ലോകം 540 : വേണുവിന്‍ ശ്രുതിയൊടൊത്തു പാടി...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 04:05 പി)

വേണുവിന്‍ ശ്രുതിയൊടൊത്തു പാടി മധുരസ്വരത്തി, ലതിനൊത്തുടന്‍
ചേണിയന്ന പടി താളമിട്ടു, തള കൊഞ്ചിടുന്ന പദമൂന്നിയും,
പാണി കൊണ്ടു ചുമലില്‍പ്പിടിച്ചു, മിളകുന്ന പൊന്‍വള കിലുങ്ങിയും
ശ്രോണി തന്നിലിളകുന്ന ചേലയൊടു ചെയ്തൊരാ നടനമോര്‍ക്കുവിന്‍!

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (69:4)
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 541 : പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിത...
ചൊല്ലിയതു്‌ : ബാലേന്ദു (6/15 5:06)

പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തരും
ചഞ്ചാക്ഷികളണഞ്ഞു കൊഞ്ചുവതുകണ്ടു കിഞ്ചനമയങ്ങൊലാ
കഞ്ജവൈരികലചേര്‍ന്ന ചെഞ്ചിടയിലൊത്ത മുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതശോഷണം കരുതു ചേതനേ.

വൃത്തം : കുസുമഞ്ജരി

ശ്ലോകം 542 :
കാമകേളികളനേകമാര്‍ന്നു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/15 6:16 പി)

കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ-
മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

കവി : സി. വി. വാസുദേവഭട്ടതിരി
കൃതി : നാരായണീയം തര്‍ജ്ജമ (69:10)
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 543 : പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി...
ചൊല്ലിയതു്‌ : ജീവി (6/16 5:32 എ)

പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴിജഡയെ കാറൊളി ചാരുകൂന്തല്‍-
ക്കെട്ടാക്കി കേതകിപ്പൂവതിന്നുടെ വടിവൊത്തു പാരം ചന്ദ്രഖണ്ഡം
മട്ടൊക്കെത്തന്നെ മാറി പൃഥയുടെ സുതനായ്‌ കാട്ടില്‍ വൈര-
പ്പെട്ടൂക്കാല്‍ ജന്യമിട്ട മഹിതകപടകാട്ടാളനെ കൈതൊഴുന്നേന്‍

കവി : വള്ളത്തോള്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 544 : മറവാമറവായ്‌ മറവാ...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/16 1:57 പി)

മറവാമറവായ്‌ മറവായ്‌
മറവാവല്ലത മണിവിളക്ക്ക്കായി
നിറവാനിറവായ്‌ നിറവായ്‌
നിറവായമൃതായ നിലയെ വന്ദിക്കാം

കവി : കുമാരനാശാന്‍
കൃതി : പരമപഞ്ചകം
വൃത്തം : ഗീതി

ശ്ലോകം 545 : നരയില്ലിവയെന്‍ മുഖേന്ദു...
ചൊല്ലിയതു്‌ : ബാലേന്ദു (6/16 5:18 പി)

"നരയില്ലിവയെന്‍ മുഖേന്ദു വീശും

കിരണാനര്‍ഘസ്ഫുരദങ്കുരങ്ങളത്രേ".
"ശരിയാണവ കണ്ടു കൂമ്പി നില്‍പ്പൂ
തരുണീലോചനനീലനീരജങ്ങള്‍".

കവി : എന്‍.കെ. ദേശം
വൃത്തം : വസന്തമാലിക

ശ്ലോകം 546 : ശ്ലോകമാണഖിലസാരമൂഴിയില്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌(6/17 1:52 എ)

ശ്ലോകമാണഖിലസാരമൂഴിയില്‍
ശ്ലോകമാണു കദനത്തിനൌഷധം
ശ്ലോകമോതി മരണം വരിയ്ക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം

കവി : ശങ്കരനാരായണന്‍ നമ്പൂതിരി
വൃത്തം : രഥോദ്ധത

ശ്ലോകം 547 : നരയില്ലിവയെന്‍ മുഖേന്ദു...
ചൊല്ലിയതു്‌ : ബാലേന്ദു (6/17 8:40 എ)

ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധരാ

ശ്ലോകം 548 : സന്തസ്സന്തന്യമാനാമിഹ...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/17 12:43 പി)

സന്തസ്സന്തന്യമാനാമിഹ സപദി മയാഗദ്യപദ്യസ്വരൂപാ-
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം സന്തു
സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവനസ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം പുഷ്പതഷ്‌ഷട്പദൌഘാഃ

കവി : മേല്‍പ്പത്തൂര്‍
വൃത്തം :
സ്രഗ്ദ്ധര

ശ്ലോകം 549 : ഫാലത്തീയിനു വെള്ളമുണ്ടു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/17 1:15 പി)

ഫാലത്തീയിനു വെള്ളമുണ്ടു തലയില്‍, ക്കണ്ഠസ്ഥഹാലാഹല-
ജ്ജ്വാലയ്ക്കുണ്ടു ശിവാധരാമൃതരസം, മെയ്യില്‍പ്പെടും പാമ്പിനും
ചേലൊത്തോഷധിനായകന്‍ തലയിലു, ണ്ടിന്നൊന്നു കൊണ്ടും ഭവാ-
നാലസ്യം പിണയാതെ ശങ്കര! ജയിച്ചാലും ജഗന്മണ്ഡലം!

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 550: ചൂടില്ലാത്തോരു ഫാലം...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/17 3:01 പി)

ചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാടാത്ത ചീലം, മതിത്തെല്‍
ചൂടീടാത്തൊരു ചൂഡം, പരമൊരു പുഴകൂടാത കോടീരഭാരം,
ഓടും മാന്‍പേട തേടാതൊരു കരകമലം, ചാരുതെങ്കൈലയില്‍പ്പോയ്‌
നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,ദൈവതം നൈവ ജാനേ.

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 551: ഓമല്‍ക്കരങ്ങളില്‍ മനോഹര...
ചൊല്ലിയതു്‌ : ഉമാ രാജാ (6/17 3:57 പി)

ഓമല്‍ക്കരങ്ങളില്‍ മനോഹര വേണുനാളം
ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം
പൂമേനിയില്‍ പളപളപ്പിവചേര്‍ന്നു മിന്നും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌
വൃത്തം : വസന്തതിലകം

ശ്ലോകം 552: പട്ടിക്കു വാലും...
ചൊല്ലിയതു്‌ : ബാലേന്ദു (6/17 4:35 പി)

പട്ടിക്കു വാലും പശുവിന്നു കൊമ്പും
കാക്കയ്ക്കു കൊക്കും പരമപ്രധാനം
ആനയ്ക്കു തുമ്പിക്കരമാണു മുഖ്യം
മനുഷ്യജാതിക്കു കുശുമ്പു മുഖ്യം.

കവി: ശ്ലോകാചാര്യന്‍ എം.എന്‍. ദാമോദരന്‍, നെടിയശാല
വൃത്തം: ഉപജാതി

ശ്ലോകം 553: അങ്കത്തുങ്കലലംകളങ്കരഹിതം...
ചൊല്ലിയതു്‌ : ജീവി (6/19 6:59 എ)

അങ്കത്തുങ്കലലംകളങ്കരഹിതം സംക്രാന്തമായീടുമ-
ത്തങ്കപ്പങ്കജമങ്കതന്‍ കുളിര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കും
കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ-
മങ്കം പങ്കഹരങ്കലാര്‍ന്നൊരുടല്‍ മേ സങ്കേതമാം കേവലം

കവി: കെ. സി. കേശവപിള്ള
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 554: തുപ്പന്‍ നമ്പൂരിയെത്തീ...
ചൊല്ലിയതു്‌ : ബാലേന്ദു (6/18 8:59 എ)

തുപ്പന്‍ നമ്പൂരിയെത്തീ കുതുകമൊടു ചലച്ചിത്രമൊന്നാദ്യമായ്‌ തൃ-
ക്കണ്‍പാര്‍ക്കാന്‍ - കണ്ടതാദ്യം തരുണിമണി ജലക്രീഡയാടുന്ന രംഗം;
"ഇപ്പോള്‍ നീരാട്ടമെന്നാലിനി ബഹുസമയം ചുട്ടികുത്താനെടുക്കും,
എപ്പോള്‍പ്പിന്നാട്ടമാകും? ശിവശിവ! യെഴുനേറ്റീടെടാ രാമ, പോകാം".

കവി: ബാലേന്ദു
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 555: ഈയാശങ്ക നിനക്കു യം പ്രതി...
ചൊല്ലിയതു്‌ : ജീവി / ഉമേഷ്‌ നായര്‍ (6/19 12:41 എ)

ഈയാശങ്ക നിനക്കു യം പ്രതി ജനം ഭീയാലധീരീകൃതേ
പ്രേയാനാശ പെരുത്തു നിങ്കല്‍ മരുവുന്നോയാളിവാഹാന്തികേ
ആയാസിപ്പവനബ്ധിനന്ദിനി വശത്തായാലുമില്ലേലുമാം
ശ്രീയാലീപ്സിതനായവന്‍ കഥമഹോ! ഭൂയാദുരപസ്തയാ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 556: ആസ്താം താവദീയം പ്രസൂതിസമയെ....
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/19 2:23 എ)

ആസ്താം താവദീയം പ്രസൂതിസമയെ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം
തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യയസ്യാക്ഷമോ
ദാതും നിസ്തൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

കവി : ശങ്കരാചാര്യര്‍
കൃതി : മാതൃപഞ്ചകം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 557: എന്നുരച്ചു പുനരുത്തരോല്‍കനായ്‌...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി / ഉമേഷ്‌ നായര്‍ (6/19 2:54 പി)

എന്നുരച്ചു പുനരുത്തരോല്‍കനായ്‌
നിന്നുതേ സ്വയമസക്തനാകിലും
സ്യന്ദമാനവനദാരു വാരി മേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.

കവി : കുമാരനാശാന്‍
കൃതി : നളിനി
വൃത്തം : രഥോദ്ധത

ശ്ലോകം 558: സ്ത്രീകള്‍ക്കേറ്റം പടുതസഹജം...
ചൊല്ലിയതു്‌ : ജീവി (6/19 3:33 എ)

സ്ത്രീകള്‍ക്കേറ്റം പടുതസഹജം, ജന്തുവര്‍ഗ്ഗത്തിലുംതാന്‍-
ലോകേകാണാം; പ്രതിഭകലരുന്നോരിലോതേണ്ടതുണ്ടോ?
ആകെത്തന്‍മക്കളെയിഹ കുയില്‍പ്പെണ്ണു താനേപറക്കാ-
റാകുന്നോളം മറുപറവയെക്കൊണ്ടുപോറ്റുന്നുവല്ലോ.

കവി: കാളിദാസന്‍
കൃതി: അഭിജ്ഞാന ശാകുന്തളം
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 559: അക്കാലം വാനവര്‍ക്കും...
ചൊല്ലിയതു്‌ : ബാലേന്ദു (6/19 4:59 എ)

അക്കാലം വാനവര്‍ക്കും ക്ഷിതിയിലൊരുപദം വയ്ക്കുവാനേറെ മോഹം
വായ്ക്കും മട്ടില്‍ബ്ഭരിച്ചോരസുരപതിബലിക്കിന്ദ്രപട്ടം കൊടുക്കാന്‍
എക്കാലാലായി, സാക്ഷാല്‍ ഹരിയൊരു വടുവായ്‌ വന്നനാ, ളന്‍പെഴുന്ന-

ത്തൃക്കാല്‍ ചൂടുന്ന തൃക്കാക്കരയിലെ ഭഗവന്‍, ത്വല്‍പദം കൂപ്പിടുന്നേന്‍.
കവി: ബാലേന്ദു
വൃത്തം: സ്രഗ്ദ്ധരാ

ശ്ലോകം 560: എങ്ങോജസ്സുനിറഞ്ഞ...
ചൊല്ലിയതു്‌ : ജീവി (6/19 10:26 പി)

എങ്ങോജസ്സുനിറഞ്ഞ തൂമുഖമിതിപ്പാവപ്പെടും മാടമൊ-
ന്നെങ്ങോ ഹാ! വിധി വല്ല ചേര്‍ക്കുഴിയിലും ചേര്‍ക്കുന്നു രത്നങ്ങളെ;
ഇങ്ങോട്ടാസ്ഥയൊടെത്തി നോക്കിടുവതുണ്ടന്തിസ്സമീരസ്ഫുരല്‍-
ത്തെങ്ങോലപ്പഴുതിങ്കലൂടെ മറയാന്‍ പോകുന്ന മാര്‍ത്താണ്ഡനും.

കൃതി: സന്ധ്യാപ്രണാമം
കവി: വള്ളത്തോള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 561: ഇന്ദ്രനീലനിറമൊത്ത മേനിയും...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/20 12:20 എ)

ഇന്ദ്രനീലനിറമൊത്ത മേനിയും
സുന്ദരോത്തരമുഖാരവിന്ദവും
കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
കാണ്മതിന്നു വരമേകണേ ഹരേ

ശ്ലോകം 562: കാട്ടില്‍ കൂട്ടുവിളിപ്പതാം...
ചൊല്ലിയതു്‌ : ജീവി (6/20 12:58 എ)

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാംബിസം തറയതില്‍, പാഴൂഴികര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടികാണിപ്പതാം,
പട്ടിക്കുള്ളൊരുവാല്‍ നിവര്‍ത്തിടുവതാം സേവിപ്പതജ്ഞരെ.

ശ്ലോകം 563: പാര്‍ക്കുന്നതായ ഭവനം...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി (6/20 8:25 എ)

പാര്‍ക്കുന്നതായ ഭവനം, പ്രിയകാന്ത,
പുത്രന്‍
പ്രാണന്‍ കളഞ്ഞു കരുതും ധന, മെന്തിനേറേ
താന്‍തന്നെയെന്നു പലനാളുരുവിട്ട ദേഹം-
പോലും വിഭിന്ന,മൊരു നശ്വര വസ്തു മാത്രം!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി(മുരളി)
കൃതി : ശ്രീകൃഷ്ണ കഥാമൃതം

ശ്ലോകം 564: തീഹാറിലെജ്ജയിലില്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/20 9:45 എ)

തീഹാറിലെജ്ജയിലില്‍ ശിക്ഷ വഹിച്ചുകൊള്ളാം
ബീഹാറിലാണു കഴിയാന്‍ വിധിയെങ്കിലാകാം
ആഹന്ത ചീര്‍ത്ത രസശൂന്യത തന്നെയോതും
ദ്രോഹം നിറുത്തുവതിനായി നമസ്കരിക്കാം.

കവി : ബാലേന്ദു
വൃത്തം: വസന്തതിലകം

ശ്ലോകം 565: അകണ്ഠേ കളങ്കാത്‌...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/20 11:06 എ)

അകണ്ഠേ കളങ്കാദനംഗേ ഭുജംഗാ-
ദപാണൌ കപാലാദഫാലേ ന ലാക്ഷാത്‌
അമൌലൌ ശശാങ്കാദവാമേ കളത്രാ-
ദഹം ദേവമന്യം ന മന്യേ ന മന്യേ

കവി : ശങ്കരാചാര്യര്‍
കൃതി : ശിവഭുജംഗം
വൃത്തം : ഭുജംഗപ്രയാതം

ശ്ലോകം 566: അടുത്ത ദിവസം രവി...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി (6/21 5:29 എ)

"അടുത്ത ദിവസം രവിയുദിച്ചുയരു, മപ്പൊഴുതടഞ്ഞ നളിനം മിഴി തുറ-
ന്നിടും, തടവു വിട്ടിടുവ" നെന്ന നിനവൊത്തളിയിരുന്നൊരരവിന്ദമുകുളം
അടുത്തനിമിഷത്തില്‍ നളിനീതടമണഞ്ഞ മദയാന ജലകേളി കഴിയെ-
പ്പറിച്ചു രസമായ്‌ ഭുവിയെറിഞ്ഞു - വിധിനിശ്ചയമറിഞ്ഞിടുവതാരുലകിതില്‍?

കവി : പി. സി. മധുരാജ്‌
വൃത്തം : ശംഭുനടനം

ശ്ലോകം 567: അഹിസാരമസാരം...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/21 9:55 എ)

അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ

കവി : കോഴിക്കോട്‌ മാനവേദന്‍ രാജാ
കൃതി : കൃഷ്ണഗീതി
വൃത്തം : തോടകം

ശ്ലോകം 568: ഉലകങ്ങളെയുള്ളിലൊതുക്കിയ...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 11:27 എ)

ഉലകങ്ങളെയുള്ളിലൊതുക്കിയ നിന്‍
വലുതായൊരു മെയ്യല ചേര്‍ത്തു തുലോം
ഒലി പൂണ്ടൊരു
നൂറു ധനുസ്സകലം
ജലമഗ്നമതായ്‌ കര രണ്ടുമഹോ!

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (55:3)
വൃത്തം : തോടകം

ശ്ലോകം 569: ഒരിടത്തൊരിടത്തൊരു...
ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ (6/21 6:22 പി)

ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കിസ്സകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്മയമെന്തു രസം!

കവി : രാജേഷ്‌ വര്‍മ്മ
വൃത്തം : തോടകം

ശ്ലോകം 570: പുതുനല്‍ത്തളിര്‍ തോറ്റൊരു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 6:30 പി)

പുതുനല്‍ത്തളിര്‍ തോറ്റൊരു ചേവടി ചേര്‍-
ത്തതിലന്നഴകോടു കരേറിയ നീ
അതിഭീകരമോളമുയര്‍ത്തിയുടന്‍
കുതികൊണ്ടു കലക്കിമറിച്ചു കയം.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (55:2)
വൃത്തം : തോടകം

ശ്ലോകം 571: ആഴിവര്‍ണ്ണചരിതം ഗ്രഹിച്ച്‌...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/21 6:32 പി)

ആഴിവര്‍ണ്ണചരിതം ഗ്രഹിച്ചവനിവാഴ്‌വിലുന്നതി വരുത്തുവാ-
നേകി ഭാഗവതമന്‍പിലാ മരുമകന്നു മാതുലനൊരാള്‍ പുരാ
കാലമൊട്ടു കഴിയേ, യനന്തരവനോടു, 'മോഹമിനി യെന്തെടോ?'
ഹന്ത! 'മാമനുടെ നിഗ്രഹം', വിരുതനോതി, ഞെട്ടിയിതു കാര്‍ണവര്‍

കവി : ഹരിദാസ്‌
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 572: കരുതുവതിഹ
ചെയ്യവയ്യ...
ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ (6/21 7:01 പി)

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട,യായു-
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം

കവി : ശ്രീ നാരായണ ഗുരു
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 573: പഴകിയ തരുവല്ലി...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 10:00 പി)

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ - മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍

കവി : കുമാരനാശാന്‍
കൃതി : ലീല
വൃത്തം : അപരവക്ത്രം

ശ്ലോകം 574: പഴകിയ തരുവല്ലി...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/21 10:04 പി)

കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടു ദര്‍ഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍ വല്‍ക്കലാഞ്ചലമിലച്ചിലില്‍-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ

കവി : എ. ആര്‍ രാജരാജവര്‍മ്മ
കൃതി : മലയാള ശാകുന്തളം
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 575: കണ്ട ദിക്കുകളിലൊക്കെനിന്നു...
ചൊല്ലിയതു്‌ : ബാലേന്ദു (6/21 10:41 പി)

കണ്ട ദിക്കുകളിലൊക്കെ നിന്നു സമയം ക്രമാല്‍പ്പിറകിലാക്കിയും
കുണ്ഠരായ നിജയാത്രികള്‍ക്കധികമിണ്ടലേറ്റിയഴലേകിയും
കണ്ടമാനമവരിട്ടിടുന്ന
ചവറൊക്കെ നാട്ടില്‍ വിതറീട്ടുമേ
കണ്ടിടാം റെയിലു വേഗമായ്ക്കുറവു, മെല്ലെയേറെയിവിടോടിടും.

കവി: ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 576: കേളിഭേദപരിലാളിതാഭി...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/21 11:37 പി)

കേളിഭേദപരിലോളിതാഭിരതിലാളിതാഭിരബലാളിഭിഃ
സ്വൈരമീശ നനു സൂരജാപയസി ചാരു നാമ വിഹൃതിം വ്യധാഃ
കാനനേപി ച വിസാരിശീതളകിശോരമാരുതമനോഹരേ
സൂനസൌരഭമയേ വിലേസിഥ വിലാസിനീശതവിമോഹനം

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം (69:10)
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 577: കാലകാലനുടെ കായമെന്‍...
ചൊല്ലിയതു്‌ : ബാലേന്ദു (6/22 1:46 എ)

കാലകാലനുടെ കായമെന്മനസി കണ്ടുകൊണ്ടു മരുവീടുവാന്‍
കാലമില്ല കമലാക്ഷിമാരുടെ കടാക്ഷശൃംഖലകളേല്‍ക്കയാല്‍
കാലമങ്ങറുതി വന്നിടുമ്പൊഴുതു കാലനും വരവതുണ്ടു പോല്‍
കാളവാഹന, കടാക്ഷമേകിടുക കാളകണ്ഠ കരുണാനിധേ.

വൃത്തം : കുസുമമഞ്ജരി

ശ്ലോകം 578: കാണാമങ്ങോട്ടു ചെന്നാല്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/22 2:15 എ)

കാണാമങ്ങോട്ടു ചെന്നാല്‍ നദിയുടെയരികെ തൃപ്രയാറെന്ന ക്ഷേത്രം
കാണാം പൊക്കത്തില്‍ ചുറ്റും മതിലുകളരികെ ഗോപുരം നാടശാല
കാണാം ചുറ്റമ്പലങ്ങള്‍ അതിനുടെ നടുവില്‍ മണ്ഡപം നല്ല ശ്രീകോല്‍
കാണാമുള്ളില്‍ പ്രതിഷ്ഠ മണിമയഭഗവാന്‍ തേവരാം രാമചന്ദ്രന്‍

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 579: കണ്ടന്നേ കട്ടു നീയെന്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/22 7:58 എ)

കണ്ടന്നേ കട്ടു നീയെന്‍ കരളതു തിരിയെത്തന്നതില്ലെന്നതല്ലീ-
ക്കണ്ടുള്ളോനെക്കടക്കണ്‍കടുതരവികടച്ചങ്ങലയ്ക്കിട്ടു പൂട്ടി;
കണ്ടിക്കാര്‍കേശി! പിന്നീടിത മദനമഹാരാജനേല്‍പ്പിച്ചു; കഷ്ടേ!
കണ്ടും കേട്ടിട്ടുമില്ലീവക; തലയിലെഴുത്തോര്‍ക്കിലിന്നാര്‍ക്കു മായ്ക്കാം?

കവി : പെട്ടരഴിയത്ത്‌ വലിയ രാമനിളയത്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 580 : കേറാനെന്തേ മടിക്കുന്നതു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 8:04 എ)

കേറാനെന്തേ മടിക്കുന്നതു മമ കരളില്‍? കാമലോഭാദിയാകും
ചേറാണിങ്ങൂന്നി വെച്ചീടുകിലടിവഴുതിത്തെറ്റി വീണേക്കുമെന്നോ?
കൂറാളും നീ വിചാരിക്കുകിലിഹ ചളി കൊണ്ടുള്ള കേടാകമാനം
മാറാനുണ്ടോ പ്രയാസം? മകുടജിതലസത്‌കോടിസൂര്യപ്രകാശേ!

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 581: കാളിന്ദീനദിയിങ്കലന്നു...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/22 8:29 എ)

കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതല്‍ കൂപ്പുന്നൊര-
ക്കാളിപ്പെണ്ണു സലീലമത്തരണിയില്‍ത്തൃക്കലണയ്ക്കാകിലോ
കേളിപ്പെട്ട പരാശരന്നഭിനവദ്വീപില്‍ പ്രകാശോദയം
മേളിയ്ക്കും ഭുവനൈകവന്ദ്യതനയന്‍ സഞ്ജാതനായീടുമോ?

കവി : കെ. പി. കറുപ്പന്‍
കൃതി : ഉദ്യാനവിരുന്ന്‌

ശ്ലോകം 582: കുട്ടിക്കാലമതെത്ര...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 8:29 എ)

കുട്ടിക്കാലമതെത്ര തുഷ്ടികര? മന്നദ്ദേഹമെന്നോടു വേര്‍-
പെട്ടിട്ടുള്ള ദിനം ചുരുങ്ങു, മൊരുമിച്ചല്ലാതെയില്ലൊന്നുമേ
കിട്ടില്ലൊട്ടിടയിപ്പൊഴസ്സുഭഗനെക്കാണാനുമെന്നായി - പാര്‍-
ത്തട്ടില്‍ ദുഃസ്ഥിതിഹേതുവിങ്ങു ഹതമാമീ യൌവനം താനഹോ!

കവി : വള്ളത്തോള്‍
കൃതി : വിലാസലതിക
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 583: കാലാരാതി കനിഞ്ഞിടുന്നതുവരെ...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/22 9:01 എ)

കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപം ചെയ്തു തല്‍-
ക്കോലം പാതി പകുത്തെടുത്തൊരു കുളുര്‍ക്കുന്നിന്റെ കുഞ്ഞോമനേ!
കാലന്‍ വന്നു കയര്‍ത്തുനിന്നു കയറെന്‍ കാലില്‍ കടന്നിട്ടിടും-
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍

കവി : ശീവൊള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 584: കൊണ്ടല്‍ക്കാറണി കൊണ്ടു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 9:18 എ)

"കൊണ്ടല്‍ക്കാറണി കൊണ്ടു വിണ്ടലമിരുണ്ടീടുന്നു, മേഘങ്ങളെ-
ക്കൊണ്ടിക്കാടു കറുത്തിടു, ന്നിരവിലിക്കണ്ണന്നുമുണ്ടിണ്ടല്‍ കേള്‍;
കൊണ്ടാക്കീടു ഗൃഹത്തിലിന്നിവനെ നീ" യെന്നുള്ള നന്ദോദിതം
കൊണ്ടാടീട്ടഥ രാധയെപ്പഥി രസിപ്പിച്ചോരു കൃഷ്ണന്‍ തുണ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / ജയദേവന്‍

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 585 : കാക്കലും ചിലര്‍ തലൈക്കലും...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/22 9:35 എ)

കാക്കലും ചിലര്‍ തലൈക്കലും പുനരിരുന്നുകൊണ്ടു കരയുന്ന നാള്‍
കാക്കുമോ മരണകാലമെന്നുടലിതാര്‍ക്കുവേണ്ടുവതു കശ്മലം?
കാക്ക നാ നരി വലിയ്ക്കയോ പുഴുവരിയ്ക്കയോ ചുടുകയോ ദൃഢം?
കാക്ക കാക്കലുടനാക്കി മൂക്കുതലെ മേവുമെന്‍ ജനനിയാശ്രയം

വൃത്തം : കുസുമഞ്ജരി

ശ്ലോകം 586 : കാന്തന്മാരൊത്തു, കാല്‍ത്താര്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/22 10:11 എ)

കാന്തന്മാരൊത്തു, കാല്‍ത്താര്‍, കടി കടുകളവില്‍, ക്ലാന്തമധ്യം, കനത്തില്‍-
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകു കലര്‍ന്നാടിടും കമ്രഹാരം,
കാന്തത്തിങ്കള്‍പ്രഭാസ്യം, കളിയുടയ കയല്‍ക്കണ്ണു, കാര്‍കൂന്തലേവം
കാന്ത്യാ കല്യാണിമാര്‍ കൈവിശറിയൊടവിടെദ്ദേവസേവയ്ക്കു കൂടും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ലീലാദാസന്‍
കൃതി : ശുകസന്ദേശം തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 587: കണ്ടാല്‍ കാളിന്ദിനീരിന്‍...
ചൊല്ലിയതു്‌: ശ്രീധരന്‍ കര്‍ത്താ

കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ചെറിയ കല്ലോലകം പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കുണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിടയ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാണെന്നു തോന്നീടുമാര്യേ.

കവി: കുമാരനാശാന്‍
കൃതി: സൌന്ദര്യലഹരി തര്‍ജ്ജമ
വൃത്തം: സ്രഗ്ദ്ധര

ശ്ലോകം 588: ക്രീഡിച്ചും കീരവാണീ...
ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

ക്രീഡിച്ചും കീരവാണീമണികളൊ, ടിടയില്‍ കയ്യില്‍ നെയ്‌ പാലിതെല്ലാം
മേടിച്ചും, കട്ടശിച്ചും, പ്രണതരിലലിവിന്‍ നീര്‍ തുളിച്ചും,
തുണച്ചും,
കൂടിച്ചും പാണ്ഡവര്‍ക്കുന്നതി, കുരുനിരയെത്തക്കമോര്‍ത്തങ്ങു കുണ്ടില്‍-
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖക്കാതലേ, കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍
വൃത്തം : സ്രഗ്ദ്ധര


ശ്ലോകം 589: കാലം മാറിക്കഴിഞ്ഞൂ...
ചൊല്ലിയതു്‌: രാജേഷ്‌ വര്‍മ്മ

"കാലം മാറിക്കഴിഞ്ഞൂ, കവിതയെഴുതിയലാര്‍ക്കുവേണം? ഭവാനി-
ക്കാലത്തെക്കാവ്യമാകും കഥകളെഴുതണം, നോവലായാല്‍ വിശേഷം!"
കാലംപോല്‍ ചൊല്ലിടുന്നൂ പലരുമിതുവിധം, പത്നിയും, കാലമാണി-
ക്കോലം കെട്ടിച്ചിടുന്നൂ കുശവനതു തിരുത്തീടുവാനാകുമെന്നോ?

കവി : എം. എന്‍. പാലൂര്‌
കൃതി : കല്യാണക്കാഴ്ച

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 590: കാലന്‍ കാളായസാത്യുത്ക്കട...
ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

കാലന്‍ കാളായസാത്യുത്ക്കടമുസലവുമായ്‌ കാണികള്‍ക്കുള്‍നടുങ്ങും
കോലം കോലുന്ന കൂട്ടാളികളൊടുമൊരുമിച്ചാര്‍ത്തടുത്തെത്തിടുമ്പോള്‍
കാലച്ചെന്തീക്കനല്‍ച്ചാര്‍ത്തെതിര്‍മുനയൊടു നിന്‍
കൈത്തലത്തില്‍ത്തിളങ്ങും
ശൂലം താനാണു മാഹേശ്വരി, ശരണമെനിക്കാ ഭയപ്പാടൊഴിക്കാന്‍.

കവി : വള്ളത്തോള്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 591: കുത്തും തല്ലുമസഹ്യം....
ചൊല്ലിയതു്‌: ഹരിദാസ്‌

കുത്തും തല്ലുമസഹ്യമേല്‍ക്കെയിവനോത്തോതിത്തളര്‍ന്നുണ്ണുവാ-
നെത്തും മുമ്പെയൊരിക്കലും സഖി കടന്നുണ്ടീടുമാറില്ലനീ
കത്തും വന്‍ പശി വാച്ചു വാച്ചു വയര്‍ കാഞ്ഞാലും നിനക്കെന്നൊട-
ന്നൊത്തുണ്ടേ മതിയാവു തുല്യസുഖദു:ഖം താന്‍ സുഹൃജ്ജീവിതം

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 592: കാളാംഭോധരപാളി....
ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിമ്പൂങ്കുഴല്‍-
ക്കാലംബായ മുഖാവലോകസമയേ നെയ്‌ വെയ്ക്കുമിച്ചന്ദ്രമാഃ
കോലത്താര്‍ചരഭൂമിപാലകനകക്കുംഭം തൊഴും പോര്‍മുലയ്‌-
ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുമതിനാന്റാമല്ല കൌണോത്തരേ!

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 593: കിടക്കുന്ന നായയ്‌...
ചൊല്ലിയതു്‌:
ബാലേന്ദു

കിടക്കുന്ന നായയ്ക്കടുത്തൂടെയൊടി-
ക്കടക്കൊല്ല ചാടിപ്പിടിക്കും കടിക്കും
പിടിക്കാന്‍ വരുന്നോരു നായെക്കുടയ്ക്ക-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും.

കവി: ബാലേന്ദു
വൃത്തം : ഭുജംഗപ്രയാതം

ശ്ലോകം 594: പവനതനയചേതഃ...
ചൊല്ലിയതു്‌: സുനില്‍ കുമാര്‍

പവനതനയചേതഃ പങ്കജാര്‍ക്കം മുനീന്ദ്രൈ-
രനുദിനമനുഭാവ്യം ശ്രീപതിം ശ്യാമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശീം
കരധൃതശരചാപം നൌമി വില്വാദ്രിനാഥം.

കവി : കൊട്ടരക്കരത്തമ്പുരാന്‍
കൃതി : സീതസ്വയംവരം
വൃത്തം : മാലിനി

ശ്ലോകം 595: ദൃഷ്ട്വാ തമാലോകം...
ചൊല്ലിയതു്‌: ബാലേന്ദു

ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജുഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടൊമനാ വാര്‍ത്തമജാതശത്രുര്‍-
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം.

കവി : കോട്ടയത്തു തമ്പുരാന്‍
കൃതി : കല്യാണസൌഗന്ധികം
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 597: പൊയ്യല്ലേ തീയില്‍ നില്‍ക്കാം...
ചൊല്ലിയതു്‌: ഹരിദാസ്‌

പൊയ്യല്ലേ തീയില്‍ നില്‍ക്കാം, കരിവരഗമനേ കാളകൂടം ഭുജിക്കാം
അയ്യാണ്ടൂണൂം ത്യജിക്കാമമൃത കിരണനെക്കയ്യിലാക്കിപ്പൊടിക്കാം
ചെയ്യാം ഞാന്‍ രാജസൂയം, അമൃതമരപുരേ ചെന്നുകൊണ്ടിങ്ങു പോരാം
മയ്യേലും കണ്ണിയാളേ, തവ വിരഹമെനിക്കാവതല്ലേ പൊറുപ്പാന്‍

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 598: ചാണത്തിന്‍ നിറമായ്‌...

ചൊല്ലിയതു്‌: ഋഷി കപ്ലിങ്ങാട്‌

ചാണത്തിന്‍ നിറമായുടുപ്പുമരയില്‍ തോല്‍പ്പട്ടയും മസ്തകേ
ചേണാര്‍ന്നീടിന തൊപ്പിയും കരമതില്‍ ദണ്ഡും ധരിച്ചങ്ങനേ
ആണത്തം പലതും പറഞ്ഞു വെറുതേ ചുറ്റുന്ന പോലീസുകാ-
രാണിദ്ദിക്കതിലേറ്റമുള്ളതവരെക്കൊണ്ടേതുമുണ്ടോ ഗുണം?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 599: അജാമിളോ നാമ...
ചൊല്ലിയതു്‌: സുനില്‍ കുമാര്‍

അജാമിളോ നാമ മഹീസുരഃ പുരാ
ചരന്‍ വിഭോ ധര്‍മപഥാന്‍ ഗൃഹാശ്രമീ
ഗുരോര്‍ഗിരാ കാനനമേത്യ ദൃഷ്ടവാന്‍
സുദൃഷ്ടശീലാം കുലടാം മദാകുലാം

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം
വൃത്തം : വംശസ്ഥം

ശ്ലോകം 600: ഗജാനനം ഭൂത...
ചൊല്ലിയതു്‌: ജീവി

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

വൃത്തം : ഉപേന്ദ്രവജ്ര

ശ്ലോകം 601: ഉല്ലാസമുള്‍ക്കൊണ്ട്‌...
ചൊല്ലിയതു്‌: ജ്യോതിര്‍മയി

ഉല്ലാസമുള്‍ക്കൊണ്ടുയരെപ്പറക്കു-
മൊരോമനപ്പൈങ്കിളി നമ്മെ നോക്കി
ചെവിക്കുരുന്നില്‍ തെളിതേന്‍ തളിയ്ക്കും
സ്വാതന്ത്ര്യ സംഗീതമുയര്‍ത്തിടുന്നു

കവി : ഉള്ളൂര്‍
കൃതി : "സുഖം-സുഖം"
വൃത്തം : ഉപജാതി

ശ്ലോകം 602: ചൊല്ലാനുറച്ച തറവാടുകള്‍...
ചൊല്ലിയതു്‌: ജീവി

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?

കവി: കുമാരനാശാന്‍
കൃതി: തീയ്യക്കുട്ടിയുടെ വിചാരം
വൃത്തം : വസന്തതിലകം

ശ്ലോകം 603 : ഇന്നോ വാ നാളെയോ മട്ടിനി...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/23 1:54 പി)

ഇന്നോ വാ നാളെയോ മട്ടിനിയൊരുദിവസം തന്നെയോ കാലദൂതന്‍
വന്നീടും നാളിലോര്‍ത്താലിതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിന്‍;
മുന്നേ താന്‍ പദ്മനാഭന്‍ ചരണനളിനമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേശേതി കീര്‍ത്തിച്ചുകൊള്‍വിന്‍.

കവി : വിദ്വാന്‍ കോമ്പിയച്ചന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 604 : മണ്ണും പെണ്ണും കൊതിക്കും...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/23 2:42 പി)

മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!

കവി : വി. കെ. ജി.
കൃതി : അവില്‍പ്പൊതി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 605 : ഉലകിനുപകരിക്കും...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/23 3:08 പി)

ഉലകിനുപകരിക്കുമുത്തമന്മാര്‍
പലരുളവാകിന ഭാസ്കരാന്വയത്തില്‍
ഖലനൊരു നൃപനുത്ഭവിച്ചു പണ്ടാ-
ക്കലശപയോധിയില്‍ വന്‍വിഷം കണക്കേ.

കവി : വള്ളത്തോള്‍
കൃതി : ദണ്ഡകാരണ്യം
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 606 : ഖാദിക്കുപ്പായമിട്ടും...
ചൊല്ലിയതു്‌ : ബാലേന്ദു
(6/23 4:06 പി)

ഖാദിക്കുപ്പായമിട്ടും സ്ഫുടമിരുകരവും കൂപ്പിയും പല്ലിളിച്ചും
ചോദിക്കേ വോട്ടിനേറ്റം വിനയവുമെതിരായുള്ളിലുള്ളോരു ഭാവം
മോദം വേണ്ടത്ര ദാസപ്രഭൃതിയിലരുളാന്‍ വ്യഗ്രമായുള്ള ചിത്തം
സ്വേദം തീണ്ടാത്ത ഫാലം സതതമിതുവിധം ഭാവയേ നേതൃരൂപം.

കവി: ബാലേന്ദു
വൃത്തം : സ്രഗ്ദ്ധരാ
കൃതി: നേതാസഹസ്രനാമം.

ശ്ലോകം 607 : മണ്‍പാത്രമെന്നല്ല...
ചൊല്ലിയതു്‌ : ഉമാ രാജാ (6/23 4:44 പി)

മണ്‍പാത്രമെന്നല്ല നമുക്കു ഭാവം
പൊന്‍പാത്രമിപ്പോളുടയുന്നതെല്ലാം
സമ്പല്‍ക്ഷയേ സങ്കടമെന്നതോര്‍ത്താല്‍
സമ്പൂര്‍ണ്ണനും നിര്‍ദ്ധനനും സമാനം

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 608 : സുഖത്തിലുണ്ടാം സഖി...
ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ (6/23 5:18 പി)

സുഖത്തിലുണ്ടാം സഖിമാരനേകം,
ദുഃഖം വരുമ്പോള്‍ പുനരാരുമില്ല;
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം
വൃത്തം : ഉപജാതി

ശ്ലോകം 609 : ഖരകരനകലത്തായ്‌...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/23 7:26 പി)

ഖരകരനകലത്തായിന്ദുവൊന്നിച്ചുതാരാ-
നിര കരിമുകില്‍ മദ്ധ്യം തന്നിലെല്ലാം മറഞ്ഞൂ
ഇരുളില്‍ മുഴുകി പാരം പാരു മിന്നാമിനുങ്ങേ
ത്വരിതമിനി മിനുങ്ങൂ തെറ്റിയാല്‍ ചെറ്റു
പറ്റാ

കവി : ഗ്രാമത്തില്‍ കൊട്ടാരത്തില്‍ രവിവര്‍മ കോയിത്തമ്പുര്‍Aന്‍
കൃതി : അന്യാപദേശ മാല
വൃത്തം : മാലിനി

ശ്ലോകം 610 : ഇക്കാലമിന്ദുമുഖിമാര്‍...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/24 7:25 എ)

ഇക്കാലമിന്ദുമുഖിമാര്‍ പലരും കവിത്വ-
വക്കാണമാര്‍ന്നു മരുവുന്നു, തദേതദാസ്താം;
ഇക്കാവുപണ്ഡിത പരം മകരന്ദധാരാ-
ധിക്കാരിവാങ്ങ്‌മധുരിമാധുരി മാനനീയാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 611 : ഇല്ല നിങ്ങളെ നനച്ചിടാതെ...
ചൊല്ലിയതു്‌ : ജ്യോതിര്‍മയി (6/24 9:43 എ)

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 612 : നിത്യം തെണ്ടുവതെത്ര...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 10:46 എ)

"നിത്യം തെണ്ടുവതെത്ര നീചമരുതേ" - യര്‍ത്ഥിച്ചുപോല്‍ ഷണ്മുഖന്‍,
"മറ്റെന്തുണ്ടൊരു മാര്‍ഗ്ഗ"മെന്നു കളിയായ്‌ ചോദിച്ചുപോലീശ്വരന്‍,
പെട്ടെന്നോതിയൊരാറു ജോലികള്‍ മുറയ്ക്കോരോന്നുമോരോ മുഖം:
"നൃത്തം, യുദ്ധ, മുടുക്കുകൊട്ടു, കഥനം, നീര്‍സേചനം, ശിക്ഷണം!"


കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 613 : പര്‍ജ്ജന്യജന്യകടു...
ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ (6/24 11:13 എ)

പര്‍ജ്ജന്യജന്യകടുഗര്‍ജ്ജനതര്‍ജ്ജനോര്‍ജ്ജ-
സ്ഫൂര്‍ജ്ജത്തരഃ സ്ഫുടനിരുദ്ധകുലാദ്രിരന്ധ്ര
ഭിക്കുംഭികര്‍ണകുഹരത്രുടനപ്രവീണഃ
സ്ഫൂണോദരാദജനി കോപി തദാ നിനാദഃ.

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : വിഷ്ണുവിലാസം

ശ്ലോകം 614: ഭീ വിട്ടു കൂന്തല്‍ വല...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 11:45 എ)

ഭീ വിട്ടു കൂന്തല്‍ വല, ചുണ്ടിര, ബാഹു പാശം,
ഭ്രൂ വി, ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കള്‍
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : വസന്തതിലകം

ശ്ലോകം 615: ഇല്ലം കത്തി നശിച്ചു...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/24 4:17 പി)

ഇല്ലം കത്തി നശിച്ചു, വേളിയതിലങ്ങാപ്പെട്ടു തീപ്പെട്ടു ഹാ,
കൊല്ലപ്പെട്ടിതു തീകെടുത്തുമളവില്‍ കൂപത്തില്‍ വീണുണ്ണിയും,
ഇല്ലല്ലോ വരുവാനിതില്‍ പരമെനിക്കിന്നൊന്നു,മെന്താകിലും
ചെല്ലപ്പെട്ടി തുറന്നിരുന്നു മുറുക്കട്ടേ മുറയ്ക്കൊന്നു ഞാന്‍

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 616 : ഇല്ലാ ജീവിതമേറെയെങ്കില്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 5:29 പി)

ഇല്ലാ
ജീവിതമേറെയെങ്കിലതിനെന്തുള്‍ത്താപമോരാന്‍, കരി-
ങ്കല്ലാണെന്ന വിധം യുഗാവധി കിടന്നാലെന്തു നിശ്ചേഷ്ടമായ്‌
എല്ലാ ദിക്കിലുമാത്മസൌരഭമിണക്കിക്കൊണ്ടുറങ്ങാതുയര്‍-
ന്നുല്ലാസം പകരുന്ന മുല്ലയൊരുനാള്‍ വാണാലുമേ ധന്യയാം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 617 : എന്മുറ്റത്തു തഴച്ചിടുന്നു...
ചൊല്ലിയതു്‌ : ബാലേന്ദു (6/24 6:37 പി)

എന്മുറ്റത്തു തഴച്ചിടുന്നു തുളസിത്തയ്യും നറും മുല്ലയും,
കര്‍മ്മൂസും പുഴുതിന്നിടുന്ന പനിനീര്‍ച്ചെണ്ടും കുറെച്ചീരയും;
അമ്മട്ടെന്‍ കവിതാങ്കണത്തിലവതന്‍ സാമാന്യബിംബങ്ങളെ-
ച്ചെമ്മേ നട്ടുനനച്ചു നോക്കി വളരാന്‍ കൂട്ടാക്കിയില്ലേതുമെ!

കവി : വി.കെ.ജി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 618 : ആറില്ലേ മുഖമാത്മജന്നു...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 7:36 പി)

"ആറില്ലേ മുഖമാത്മജന്നു? മുല നിന്‍ മാറത്തു രണ്ടും, വിശ-
പ്പാറില്ലെന്മക"നെന്നുരച്ചു ഭഗവാനൂറിച്ചിരിച്ചീടവേ
"ആറില്‍ക്കൂറു പെരുത്തൊരാളുടെ മകന്നാറായി മോ"റെന്നു തീ
പാറും നേത്രമൊടംബ ശംഭു വിളറും മാറോതിനാളുത്തരം.

കവി : എന്‍. കെ. ദേശം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 619 : ആനാലും വരവല്ലവാ...
ചൊല്ലിയതു്‌ : ബാലേന്ദു (6/24 9:08 പി)

"ആനാലും വരവല്ലവാ?, ശരിവരട്ടും", പട്ടരേപ്പൊലെയ-

ത്യാനന്ദത്തൊടനര്‍ത്ഥവും പുണരുവോന്‍ വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍;
ആരങ്ങെന്നറിയാത്തവര്‍ക്കുമറിയാം നേരൊന്നു സാമാന്യന-
ല്ലാള്‍ സാധാരണ വാര്യരാകില്‍ വരുമോ ശത്രുക്കളിത്രക്കു മേല്‍?!.

കവി : എന്‍. കെ. ദേശം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 620 : ആരക്ഷീണതപസ്യയാല്‍...
ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍ (6/24 10:52 പി)

ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

കവി: ഉമേഷ്‌ നായര്‍
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 621 : അഥ പ്രജാനാമധിപഃ...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/25 1:09 എ)

അഥ പ്രജാനാമധിപഃ പ്രഭാതേ
ജായപ്രതിഗ്രാഹിതഗന്ധമാല്യാം
വനായ പീതപ്രതിബദ്ധവത്സാം
യശോധനോ ധേനുമൃഷേര്‍മുമോച

കവി : കാളിദാസന്‍
കൃതി : രഘുവംശം (2:1)
വൃത്തം : ഉപജാതി

ശ്ലോകം 622 : വള്ളിപോലെ മൃദുവാം...
ചൊല്ലിയതു്‌ : ജീവി (6/25 1:31 എ)

വള്ളിപോലെ മൃദുവാമിരുകാലും
തുള്ളി, മേനി തളരും മിശിഹായെ
ഉള്ളിലാര്‍ദ്രത നശിച്ചരിവൃന്ദം
തള്ളി, മാലുയരുമാറു നയിച്ചു.

കവി: കട്ടക്കയം ചെറിയാന്‍ മാപ്പിള
കൃതി: ശ്രീ യേശുവിജയം
വൃത്തം: സ്വാഗത

ശ്ലോകം
623 : ഉണ്ടാവാമൊരുപാടുമാറ്റം...
ചൊല്ലിയതു്‌ : ഹരിദാസ്‌ (6/25 5:48 എ)

ഉണ്ടാവാമൊരുപാടുമാറ്റമുലകി,ന്നൊന്നായിരുന്നോരു നാം
രണ്ടാവാമിരുപേരുമങ്ങിനെ മറന്നേയ്ക്കാം കുറേ ചെല്ലുകില്‍
മിണ്ടാതെന്‍ പ്രിയതോഴി നീ പിറകില്‍ വന്നന്നാദ്യമായോമന
ച്ചുണ്ടാലേകിയ ചുംബനോത്പുളകമോ മായാ മരിപ്പോളവും

കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 624 : മാതംഗാനനമംബ്ജവാസ...
ചൊല്ലിയതു്‌ : സുനില്‍ കുമാര്‍ (6/25 6:11 എ)

മാതംഗാനന, മംബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരൂം
വ്യാസം പാണിനി ഗര്‍ഗനാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍
ദുര്‍ഗാം ചൈവ മൃദംഗശൈലനിലയേ ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം

കവി : കോട്ടയത്തു തമ്പുരാന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/25 9:54 എ)

ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

കവി : ഒറവങ്കര
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...
ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌ (6/25 9:54 എ)


ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശൈര്‍ഹൃദയനിഹിതൈരാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാം പ്രോഷിതാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി: കാളിദാസന്‍
കൃതി: മേഘദൂതം
വൃത്തം: മന്ദാക്രാന്ത

ശ്ലോകം 626 : ഭര്‍ത്തുര്‍മിത്രം പ്രിയം...
ചൊല്ലിയതു്‌ : ജീവി (6/26 6:22 എ)

ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശാന്മനസി നിഹിതാദാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാമധ്വഗാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി : കാളിദാസന്‍
കൃതി : മേഘദൂതം
വൃത്തം : മന്ദാക്രാന്ത

Saturday, June 11, 2005

ശ്ലോകം 510 : ധന്യന്‍ ചേന്നാസു നമ്പൂതിരി...

ചൊല്ലിയതു്‌ : സുനില്‍ കുമാര്‍

ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍ കണ്ടകക്കൈതതന്‍ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകിത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്ത്തര്‍ക്കമില്ലൊക്കുമല്ലോ

കവി : വെണ്മണി മഹന്‍
കൃതി : കവിപുഷ്പമാല (മറുപടി)
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 509 : കാന്തന്‍ കനിഞ്ഞു പറയുന്നൊരു...

ചൊല്ലിയതു്‌ : ബാലേന്ദു

കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

കവി : ഉണ്ണായി വാര്യര്‍
കൃതി : നളചരിതം ആട്ടക്കഥ (രണ്ടാം ദിവസം)
വൃത്തം : വസന്തതിലകം.

ശ്ലോകം 508 : ഊണിന്നാസ്ഥ കുറഞ്ഞു...

ചൊല്ലിയതു്‌ : ജീവി

ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ

കവി : ഉണ്ണായി വാര്യര്‍
കൃതി : നളചരിതം ആട്ടക്കഥ (രണ്ടാം ദിവസം)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 507 : മഞ്ജീരം മഞ്ജുനാദൈരിവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
ഉത്തുംഗാതാമ്രരാജന്‍ നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം

കവി : മേല്‍പത്തൂര്‍
കൃതി : നാരായണീയം (100:9)
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 506 : കിരാതവേഷം പരിചോടണിഞ്ഞ...

ചൊല്ലിയതു്‌ : ബാലേന്ദു

കിരാതവേഷം പരിചോടണിഞ്ഞ-
ക്കിരീടിതന്‍ ദര്‍പ്പമൊഴിച്ചൊരീശന്‍
മരിക്കുവോളം മമ ഹൃത്തില്‍ ദര്‍പ്പം
സ്ഫുരിച്ചിടായ്‌വാന്‍ തുണയേകിടേണം.

കവി : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര.

Friday, June 10, 2005

ശ്ലോകം 505 : നീരാടും ജട, നീറണിഞ്ഞ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ-
നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
കാലാരേ! ചുടലക്കളക്കളരിയാശാനേ! വണങ്ങുന്നു ഞാന്‍!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 504 : കാക്കപ്പുള്ളിയൊരെണ്ണമുണ്ടു...

ചൊലീയതു്‌ : ബാലേന്ദു

കാക്കപ്പുള്ളിയൊരെണ്ണമുണ്ടുകവിളിന്‍ കാന്തിത്തഴപ്പില്‍ക്കണ,-
ക്കാക്കാനില്ലതൊരൂനമായി, മധുരസ്മേരപ്രഭം നിന്മുഖം;
നോക്കും പെണ്‍കൊടിമാരസൂയയിലെരി, ഞ്ഞെയ്യും കരിങ്കണ്ണുവ-
ന്നേല്‍ക്കായ്‌വാന്‍ പണിതീര്‍ന്നവാറൊരു മഷിക്കുത്തിട്ടു പൊല്‍ത്താര്‍മകന്‍!

കവി : എന്‍.കെ. ദേശം.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകം 503: നിന്നാദ്യസ്മിത, മാദ്യചുംബനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നിന്നാദ്യസ്മിത, മാദ്യചുംബന, മനുസ്യൂതസ്ഫുരന്മാധുരീ-
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതംബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 502: കാടേറുന്ന മനുഷ്യര്‍ തന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കാടേറുന്ന മനുഷ്യര്‍ തന്‍ ഹൃദയമേതാരണ്യജന്തുക്കള്‍തന്‍
കൂടാണെന്നു കഥിക്കുവാന്‍ പണി, യെനിക്കാശ്ചര്യമില്ലായതില്‍,
നാടേ, നിന്‍ രഥമോട്ടുവോര്‍ക്കുടയ നെഞ്ചിന്നുള്ളില്‍ നാറുന്ന വന്‍-
തോടേ കണ്ട കവിക്കുമിങ്ങടവിയുണ്ടെന്നാല്‍ത്തപസ്സേ വരം!

കവി : യൂസഫലി കേച്ചേരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 501: മഞ്ഞിന്‍ മാമല മോളിലേറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വ-
ച്ചഞ്ഞൂറാക്കിയൊരിസ്സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!

കവി : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 500: ആരാമേ കാണ്‍ വസന്തോത്സവമയി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആരാമേ കാണ്‍ വസന്തോത്സവമയി ദയിതേ, ചാരുപീയൂഷധാരീ
താരേശന്‍ തന്ത്രി തൂകുന്നിതുവിമലനിലാവായ ഹവ്യം ദിഗന്തേ;
മാരായന്‍ മാമരാളീ നിജമധുരരവം വാദ്യഘോഷം തുടങ്ങീ;
നേരേ നാം പോക കാണ്മാ,നലര്‍ചരനിഹ കോയിമ്മ തേന്മാനവല്ലീ!

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 499 : മേഘശ്യാമളമംഗവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ്‌ കുറിക്കൊണ്ടു ഞാന്‍
പോകുന്നേന്‍ ഭഗവന്‍! ജനാര്‍ദ്ദന, ഭവല്‍ കാരുണ്യപാഥേയവാന്‍

കവി : പൂന്താനം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 498 : ഉടനടര്‍ക്കെതിരിട്ടൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഉടനടര്‍ക്കെതിരിട്ടൊരു രുക്മിയെ-
ത്തടവിലാക്കി വിരൂപത ചേര്‍ത്തു നീ
മദമടക്കിയയച്ചു ബലോക്തിയാല്‍
സദയിതന്‍, ദയി തന്‍ പുരി പൂകിനാന്‍

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (79:9)
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 497 : വളരെയുണ്ടു പരിഗ്രഹം...

ചൊല്ലിയതു്‌ : ബാലേന്ദു

വളരെയുണ്ടു പരിഗ്രഹമെങ്കിലും
മമകുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
ഉദധിയാമരഞ്ഞാണെഴുമൂഴിയും
ഭവതിമാരുടെയിപ്രിയ തോഴിയും

കവി : വള്ളത്തോള്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ദ്രുതവിളംബിതം

ശ്ലോകം 496 : മദശിഖണ്ഡി...

ചൊല്ലിയതു്‌ : മധുരാജ്‌

മദശിഖണ്ഡിശിഖണ്ഡലമണ്ഡിതം
മദനമന്ഥരമുഗ്ദ്ധമുഖാംബുജം
വ്രജവധൂനയനാഞ്ചലവാഞ്ഛിതം
വിജയതാം മമ വാങ്മയജീവിതം!

കവി: ലീലാശുകന്‍
വൃത്തം: ദ്രുതവിളംബിതം

ശ്ലോകം 495 : കുംഭാരന്‍ നാന്മുഖന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കുംഭാരന്‍ നാന്മുഖന്‍ വെണ്‍കളിയൊളിചിതറും മൂശയില്‍ച്ചോര്‍ത്തി നാരീ-
ബിംബത്തിന്നുണ്മയേകിക്കരമതു കഴുകിത്തോര്‍ത്തുവാന്‍ പോയ നേരം
മുന്‍ഭാരം കണ്ടു വാണീമണി, യഴലണയാന്‍, വീണയെപ്പാതിയാക്കി-
പ്പിന്‍ഭാഗത്താത്തമോദം തിരുകിയവിരുതിന്നേകണം പൊന്‍പണം നാം.

കവി : വാസന്‍ കഴകപ്പുര
വൃത്തം : സ്രഗ്ദ്ധര

Thursday, June 09, 2005

ശ്ലോകം 494 : മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മിന്നല്‍ക്കൊക്കുന്ന പൂമെയ്പ്പൊലിമയുമകതാരിട്ടുലയ്ക്കും മുലക്കു-
ന്നന്നപ്പോക്കും മഴക്കാറെതിര്‍തലമുടിയും മുല്ലമൊട്ടൊത്ത പല്ലും
കന്നല്‍ക്കണ്ണും കടുംചോപ്പുടയ ചൊടികളും കാണുകില്‍ കൊച്ചുതെക്കന്‍-
തെന്നല്‍ത്തേരില്‍ക്കരേറുന്നവനുടെ തറവാട്ടമ്മയോയെന്നു തോന്നും!

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 493 : മുക്കാലും വഴി മുഗ്ദ്ധഭാഷിണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മുക്കാലും വഴി മുഗ്ദ്ധഭാഷിണി ! മുലക്കുന്റും ചുമന്നംഗജ-
പ്രക്ഷോഭേണ നടന്ന നിന്‍ നട നിനയ്ക്കുമ്പോള്‍ നടുക്കം വരും
മല്‍ക്കൈകൊണ്ടിടയില്‍ത്തൊടുമ്പൊഴുതിലും മാഴ്കിത്തളര്‍ന്നീടുമി-
ത്തൃക്കല്‍ചെങ്കമലങ്ങള്‍ മാരവിരുതേ! കല്ലേറ്റുലഞ്ഞീലയോ?

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 492 : കാലേതാനും മടക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കാലേതാനും മടക്കി, ത്തുട തുടയുടെ മേല്‍ ചേര്‍, ത്തതിന്നബ്ജമാല്യം
പോലേ വാരിക്കു മേല്‍ നീട്ടിയ രുചിരവലംകയ്യലങ്കാരമാക്കി,
മേലേ വാന്‍ പോര്‍മുലപ്പൊന്നണിചിതറുമിടംകൈ കവിള്‍ത്തട്ടിനേകി-
ച്ചേലേറും കണ്ണടച്ചെന്‍ ശശികലികയിതാ വെണ്‍നഭസ്സില്‍ ശയിപ്പൂ!

കവി : വള്ളത്തോള്‍
കൃതി : വിലാസലതിക
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 491 : അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അപ്പോഴുദ്യല്‍കുളിര്‍മതിമുഖീ മേഘരാഗാധരോഷ്ഠീ
ചൂഴത്താഴും തിമിരചികുരാ ചാരുതാരാശ്രമാംബുഃ
കിഞ്ചില്‍ക്കാണാം കുമുദഹസിതാ നൂനമെന്നുണ്ണുനീലീം
കാമക്രീഡാരസവിലുളിതാം തന്നെയന്വേതി സന്ധ്യാ.

കൃതി : ഉണ്ണുനീലി സന്ദേശം
വൃത്തം : മന്ദാക്രാന്ത

Wednesday, June 08, 2005

ശ്ലോകം 490 : താരാഹാരമലങ്കരിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

താരാഹാരമലങ്കരിച്ചു, തിമിരപ്പൂഞ്ചായല്‍ പിന്നോക്കമി-
ട്ടാ രാകേന്ദുമുഖത്തില്‍ നിന്നു കിരണസ്മേരം ചൊരിഞ്ഞങ്ങനെ
ആരോമല്‍ കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ-
ടാരാലംഗനയെന്ന പോലെ നിശയും വന്നാളതന്നാളഹോ!

കവി : വെണ്മണി മഹന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 489 : പൂവല്‍ക്കയ്യുകള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പൂവല്‍ക്കയ്യുകള്‍ മുന്‍വശത്തു രശനാസ്ഥാനത്തിലര്‍പ്പിച്ചിതാ
ദേവന്‍ തന്‍ കഴല്‍ മൌലിയാല്‍ മുകരുവാന്‍ കുമ്പിട്ടു നില്‍പ്പാകയാല്‍
താവത്കഞ്ചുകസംവൃതസ്തനഭരവ്യാനമ്രകമ്രാംഗി തന്‍
തൂവക്ത്രം ഹഹ! തണ്ടൊടിഞ്ഞ നളിനം പോലേ വിളങ്ങുന്നിതേ.

കവി : വള്ളത്തോള്‍
കൃതി : ഒരു സന്ധ്യാ പ്രണാമം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 488 : ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നിലത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം നൃത്തത്തിലും നന്നഹോ!

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : മാളവികാഗ്നിമിത്രം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 487 : ഒരു ജലകണമേന്താന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഒരു ജലകണമേന്താന്‍ ചാതകം വാ തുറന്നാല്‍-
പ്പെരുമഴ പലതേകും കൊണ്ടലിന്‍ കൂട്ടുകെട്ടാല്‍
ഒരു യവമണി കിട്ടാന്‍ കര്‍ഷകന്‍ കയ്യയച്ചാ-
ലുരുകളമമുടന്‍ നീ നൂറു നല്‍കുന്നു തായേ!

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : മാലിനി

ശ്ലോകം 486 : എന്നായാലും മരിക്കും...

ചൊല്ലിയതു്‌ : ബാലേന്ദു

എന്നായാലും മരിക്കും, വിധിയുടെ വിഹിതം പോലെയല്ലോ നടക്കും,
പിന്നീടെങ്ങാന്‍ ജനിക്കാം, മധുഹരകരുണാപാത്രമായെങ്കിലാവാം;
ഒന്നേ മോഹിപ്പു - വീണ്ടും ധരണിയില്‍ വരുവാനാണു മേ യോഗമെന്നാ-
ലെന്നും നന്ദാത്മജന്‍തന്‍ പദയുഗമകമേ വാഴണം വാഴുവോളം.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 485 : ഒന്റിന്മേലൂന്റിനാലത്തൊഴില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഒന്റിന്മേലൂറിനാലത്തൊഴിലൊരുവനു മാറ്റീടുവാന്‍ വേല; വേല-
പ്പെണ്ണിന്‍ പുണ്യൌഖമേ! മന്മനമഗതി വധൂമണ്ഡലേ മഗ്നമല്ലോ;
എന്റാലൊന്റുണ്ടു യാചേ തിരുവടിയൊടു ഞാന്‍ - ഉത്തമാം മുക്തി നാരീ-
മിന്റേ പൂണായ്‌ വരേണം മമ തവ കൃപയാ ദേവ! നാവാ മുരാരേ!

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 484 : ഭക്തര്‍ക്കാനന്ദമേകും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

ഭക്തര്‍ക്കാനന്ദമേകും ഗുരുപവനപുരേശന്റെ പാദാരവിന്ദം
ഭക്ത്യാ നിത്യം നമിപ്പൂ; ദുരിതമഖിലവും തീര്‍ക്കുകെന്‍ ഭക്തവത്സാ
ഒട്ടേറെച്ചെയ്തുപോയോരടിയനുടെ സമസ്താപരാധം പൊറുത്തി-
ട്ടെപ്പോഴും കാത്തിടേണം, കഴലിണ സതതം കൂപ്പിടുന്നേന്‍ മുരാരേ!

കവി : ഋഷി കപ്ലിങ്ങാട്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 483 : നോവിപ്പിക്കാതെ...

ചൊല്ലിയതു്‌ : മധുരാജ്‌

നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടിപ്പിച്ചകമലര്‍ വികസിപ്പിച്ചു സംജാതമാക്കും
പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!

കവി: വി. കെ. ഗോവിന്ദന്‍ നായര്‍
വൃത്തം : സ്രഗ്ദ്ധര

Tuesday, June 07, 2005

ശ്ലോകം 482 : നാരായണീയം പരമം പവിത്രം...

ചൊല്ലിയതു്‌ : ബാലേന്ദു

നാരായണീയം പരമം പവിത്രം
പാരായണത്തിന്നു മുതിര്‍ന്നിടുമ്പോള്‍
നേരായി നന്നായുരുവിട്ടിടാനായ്‌
നാരായണീ നാവിലുദിച്ചിടേണേ.

കവി : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 481 : ഭൂരേണുനാ വിശ്വം...

ചൊല്ലിയതു്‌ : ഉമാ രാജ

ഭൂരേണുനാ വിശ്വമിരുട്ടടപ്പി-
ച്ചാരാലണഞ്ഞീടിന ചക്രവാതം
നാരയണന്‍ തന്നെ വഹിച്ചു മൂഢന്‍
പാരാതെ മേല്‍പ്പോട്ടുയരും ദശായാം.

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം (സര്‍ഗ്ഗം 3)
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകം 480 : സഹസ്രകരപുത്രജന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

സഹസ്രകരപുത്രജന്‍ പ്രവരപൂജനാര്‍ത്ഥം തദാ
വരിച്ചു സഹദേവവാഗനുഗതന്‍ വിനീതന്‍ പരം
ഭവാനെ വിധിപോലവേ സദസി വേദമന്ത്രങ്ങളാ-
ലുടന്‍ സസുരമാനുഷം ഭുവനമൊക്കെയും തൃപ്തമായ്‌.

കവി : റ്റി.വി.പരമേശ്വര അയ്യര്‍ / മേല്‌പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ (85:7)
വൃത്തം : പൃഥ്വി

ശ്ലോകം 479 : പ്രിയാഗണമശേഷമൊത്ത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പ്രിയാഗണമശേഷമൊത്തരികിലെത്തി നീ, ധര്‍മ്മജന്‍
ജയിച്ചു മഹി നിന്‍ മിഴിക്കട വളര്‍ത്ത സോദര്യരാല്‍
സ്വയം ധനദതുല്യനായഹഹ! മാഗധന്‍ തന്റെ നേര്‍-
ക്കയച്ചു സഹജാതരെ, പ്രണതദാസനാം നിന്നെയും.

കവി : സി. വി. വാസുദേവ ഭട്ടതിരി / മേല്‌പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ
വൃത്തം : പൃഥ്വി

Monday, June 06, 2005

ശ്ലോകം 478 : യുധിഷ്ഠിരമഖത്തിലാ...

ചൊല്ലിയതു്‌ : ബാലേന്ദു

യുധിഷ്ഠിരമഖത്തിലാ മഗധഭൂപനോടേറ്റിടാ-
മുപസ്ഥിതകൃതിദ്വയം ശ്രമമതെണ്ണിയേകത്രഗം
പ്രിയപ്രമുഖനുദ്ധവന്‍ മൊഴിയിതോതവേ താങ്കളും
പൃഥാത്മജപുരിക്കുതാന്‍ ഗതിതുടര്‍ന്നു ബന്ധുക്കളും.

കവി : ടി.വി.പരമേശ്വരന്‍ / മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം തര്‍ജ്ജമ
വൃത്തം : പൃഥ്വി

ശ്ലോകം 477 : നുതിക്കീ നീയൊര്‍ത്താല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നുതിക്കീ നീയോര്‍ത്താല്‍ നിഖിലജഗദീശാ, വിഷയമോ?
മതിക്കും മാനിപ്പാനരുതു തവ രൂപം ശിവ വിഭോ!
യതിക്കോ നീയല്ലാതൊരുവനൊരുപറ്റില്ല,പരയാം
ഗതിക്കോ നിന്‍കാലാണറികിലൊരധിഷ്ഠാനമമലം.

കവി : കുമാരനാശാന്‍
കൃതി : അനുഗ്രഹപരമദശകം
വൃത്തം : ശിഖരിണി

Friday, June 03, 2005

ശ്ലോകം 476 : ഏറ്റം നീളും വലിച്ചാല്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ഏറ്റം നീളും വലിച്ചാല്‍, പലവിധവടിവായ്‌ മാറുവാനെന്തെളുപ്പം
മുറ്റീടും വെണ്മയാദ്യം പകരുമതുക്രമാല്‍ കൂരിരുട്ടിന്നു നേരായ്‌
നാറ്റം പാരം പരത്തും, ദഹനിലെരിയാതില്ല നാശം നിനച്ചാല്‍
രാഷ്ട്രീയക്കാരുമിങ്ങാ റബറതുമൊരുപോല്‍, കൈരളിക്കാര്‍ത്തിയോര്‍ത്താല്‍.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 475 : ഏറിക്കൊള്ളായിരുന്നു പുരഹര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഏറിക്കൊള്ളായിരുന്നു പുരഹര,സുഖമേ തോല്‍ പൊളിപ്പാന്‍ കനത്തോ-
രൂഷത്തം നീയൊരാനത്തലവനെ വെറുതേ കൊന്റതെന്തിന്ദുമൌലേ?
ഏറെ പ്രേമോദയംപൂണ്ടഴകിയ തിരുമെയ്യംബികയ്ക്കായ്ക്കൊടുപ്പാ-
നാരപ്പോ! ചൊന്നതാലം പെരുകിന ശിവനേ! പോറ്റി ചെല്ലൂര്‍പ്പിരാനേ!

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 474 : ശ്രീവൈയ്ക്കത്തപ്പനായിട്ട്‌...

ചൊല്ലിയതു്‌ : ബാലേന്ദു

ശ്രീവൈയ്ക്കത്തപ്പനായിട്ടശനമരുളിടുന്നങ്ങുപിന്നേറ്റുമാനൂര്‍-
ക്കോവില്‍ക്കുള്ളില്‍ക്കളിപ്പൂ സ്ഥിതിലയനടനം താണ്ഡവം ദേവ, ശംഭോ!
ഏവം വെവ്വേറിടത്തില്‍പ്പലഗുണമതിലോരോന്നുകാട്ടുന്നുവെന്നാല്‍
കാവാലിക്കുന്നിലെത്ത്വദ്ധനരഹിതഗുണം താപസം ഭൈഷജം വാ?

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 473 : ഭംഗ്യാ പിംഗേ ഭുജംഗാവലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഭംഗ്യാ പിംഗേ ഭുജംഗാവലിരചിതവിമര്‍ദ്ദേ കപര്‍ദ്ദേ ദധാനം
തുംഗാന്‍ ഗംഗാതരംഗാന്‍, നിടിലഹുതവഹജ്വാലയാ ശോഭമാനം
ശൃംഗാരാദ്വൈതവിദ്യാപരിമളലഹരീം വാമഭാഗേ വഹന്തം
മംഗല്യം കൈവളര്‍പ്പാന്‍ ദിനമനു മനമേ, ചന്ദ്രചൂഡം ഭജേഥാഃ

കവി : മഴമംഗലം
കൃതി : ഭാഷാനൈഷധചമ്പു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 472 : ഗോകദംബഗുണങ്ങളാലൊരുണര്‍ച്ച...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഗോകദംബഗുണങ്ങളാലൊരുണര്‍ച്ചയെങ്ങുമണച്ചിടും
ലോകബാന്ധവനിങ്ങയച്ചൊരനൂരുവിന്റെ സമാഗമാല്‍
ഭീകരോഗ്രതമസ്സില്‍നിന്നൊരുമട്ടൊഴിഞ്ഞു തെളിഞ്ഞ ദി-
ക്കാകവേ നെടുവീര്‍പ്പിടുന്നു തുഷാരമാരുതകൈതവാല്‍.

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം: മല്ലിക

ശ്ലോകം 471 : ആനന്ദാസ്പദമായ നിന്നനുപമാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ആനന്ദാസ്പദമായ നിന്നനുപമാരാമത്തിലേയ്ക്കാര്‍ത്തനാം
ഞാനും കൂടി വരട്ടയോ മരണമേ? നീറുന്നു ഹാ! മന്മനം;
ഗാനം വേണ്ട ജഗത്തിനാത്മസുഖസംപ്രാപ്തിക്കു, പൊന്‍നാണയ-
സ്വാനം പോരു, മെനിക്കതിന്നു കഴിവി, ല്ലാവശ്യമില്ലിങ്ങു ഞാന്‍!

കവി : ചങ്ങമ്പുഴ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 470 : ബുക്കും വായനയും മറന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

ബുക്കും വായനയും മറന്നു സിനിമാഗാനം നുകര്‍ന്നീടുവാ-
നൊക്കുമ്പോളുളവാം രസസ്രുതി നുണച്ചുംകൊണ്ടിരുന്നീടവേ,
ആര്‍ക്കും വേണ്ട പരീക്ഷയെന്ന പരമാദര്‍ശം, ജയിയ്ക്കുന്നതി-
ന്നൂക്കുണ്ടാവതിലില്ലൊരത്ഭുത, മിതാണിന്നത്തെ വിദ്യാഗതി.

കവി : ടി. പ്രഭാകരന്‍ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Thursday, June 02, 2005

ശ്ലോകം 469: പ്രാണാധിഭര്‍ത്ത്രി, കരയായ്ക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
ബാണാത്മജാനയനനീരൊരു തുള്ളി പോലും
വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!

കവി : വള്ളത്തോള്‍
കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 468: ക്ഷോണീതലത്തിലൊരു കാലടി...

ചൊല്ലിയതു്‌ : ബാലേന്ദു

ക്ഷോണീതലത്തിലൊരു കാലടിവയ്ക്കുവാനായ്‌
വാനോര്‍ കൊതിച്ചളവു കാത്തൊരു ചക്രവര്‍ത്തി
പ്രഹ്ലാദപൌത്രനരിയോരു വരം കൊടുത്തോന്‍
ആഹ്ലാദപൂര്‍വ്വമടിയന്നു ശുഭം തരട്ടെ!

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 467 : വാണീലാ വരവര്‍ണ്ണിനീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വാണീലാ വരവര്‍ണ്ണിനീമണികള്‍ തന്‍ വാര്‍കുന്തളത്തില്‍ സുഖം,
വീണീലാ വിധിപോലെ ചെന്നു ഭഗവത്പാദാരവിന്ദങ്ങളില്‍,
ക്ഷോണീധൂസരധൂളി പറ്റിയൊളിയും മങ്ങിക്കിടക്കുന്നതി-
ന്നാണീ ശ്രേഷ്ഠകുലേ ജനിച്ചതു ഭവാനെന്നോ നറും പുഷ്പമേ?

കവി : വള്ളത്തോള്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 466 : ആര്‍ വന്നാല്‍ ഭരണത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ആര്‍ വന്നാല്‍ ഭരണത്തിലെന്തു? ജനതാസീതയ്ക്കവള്‍ക്കേതിലും
നോവാ, ണാശരരാജനെങ്കിലപഹര്‍ത്താവായി ദണ്ഡിച്ചിടും;
വേവും പാവകശോധനയ്ക്കുപരിയും തീരാത്ത ശങ്കാവശാല്‍
പോവാന്‍ കല്‍പ്പനയേകിടും പുനര്‍വനേ, രാമന്‍ ഭരിച്ചീടുകില്‍!

കവി: ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 465 : ലോലംബാവലിലോഭനീയസുഷമം...

ചൊല്ലിയതു്‌ : മധുരാജ്‌

ലോലംബാവലിലോഭനീയസുഷമം ലോലം വിഹാരേ, വധൂ-
ജാലം വ്യാകുലയന്ത, മസ്ഫുടഗിരം, വ്യാലംബികാഞ്ചീഗുണം
ആലംബം ജഗതാം, മുഖാംബുജഗളല്ലാലം, ഗളാന്തോല്ലളല്‍-
ബാലം ത്വാം ഹരിദംബരം മമ മനോബാലം ബതാലംബതേ.

കവി : മാനവേദ രാജാ
കൃതി : കൃഷ്ണഗീതി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 464 : കോലം നേര്‍പാതിയായീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കോലം നേര്‍പാതിയായീ ബത; കുസുമശരന്‍ വൈരി; വെണ്‍തിങ്കള്‍ ചൂടാ;-
മാലേപം ചാല വെണ്ണീ; റശനമപി വിഷപ്രായമോര്‍ക്കും ദശായാം;
ലീലാരാമം ചിതാകാനന; മനലമയം ചിത്രകം; ചിത്രമേവം
ബാലേ! മേ വന്നുകൂടി ഗിരിശത പിരളീനായികേ! നിന്‍വിയോഗേ.

വൃത്തം : സ്രഗ്ദ്ധര

Wednesday, June 01, 2005

ശ്ലോകം 463 : കാറോടിക്കും വപുസ്സും...

ചൊല്ലിയതു്‌ : ഉമേഷ് നായര്‍

കാറോടിക്കും വപുസ്സും, രമ നിജ കുചകുംഭത്തിലെക്കുങ്കുമത്താ-
ലാറാടിപ്പോരുരസ്സും, തിറമൊടു മയിലിന്‍ പീലി ചൂടും ശിരസ്സും,
കൂറാളും സന്മനസ്സും, നളിനപദരജസ്സും, സ്വഭക്തന്നുവേണ്ടി-
ത്തേരോടിക്കും യശസ്സും, കരുതുക മനമേ! സാര്‍ത്ഥമാം നിന്‍ ജനുസ്സും!

കവി : വി. കെ. ജി.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 462 : ലാളിച്ചീടാന്‍ യശോദാ...

ചൊല്ലിയതു്‌ : ബാലേന്ദു

ലാളിച്ചീടാന്‍ യശോദാകരലതികകളില്‍ പിഞ്ചുകുഞ്ഞായി, ലോകം
പാലിച്ചീടാന്‍ കഠോരാസുരവരനികരധ്വംസിയായ്‌, കംസജിത്തായ്‌,
കേളിക്കാടാന്‍ വ്രജസ്ത്രീജനഹൃദയമണിപ്പൊത്തിലെത്തത്തയായും
മേളിച്ചീടുന്ന വാതാലയസുകൃതപതാകയ്ക്കിതാ കുമ്പിടുന്നേന്‍.

കവി : വി. കെ. ജി.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 461 : കാളാംഭോദാളി ലാളിച്ചടിതൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കാളാംഭോദാളി ലാളിച്ചടിതൊഴുമഴകാണ്ടുള്ള കാര്‍കൂന്തല്‍ കെട്ടി-
ച്ചാലേ മൈല്‍പ്പീലി ചാര്‍ത്തീട്ടനഘനവമണിശ്രേണി മിന്നും കിരീടം
ലോലംബാലോലനീലാളകരുചി ചിതറിദ്ധൂളി മേളിച്ചു കിഞ്ചില്‍
സ്വേദാംഭസ്സാല്‍ നനഞ്ഞുള്ളൊരു തൊടുകുറിയും ഹന്ത! ലോകാഭിരാമം.

കവി : ഇരയിമ്മന്‍ തമ്പി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 460 : കാളിന്ദിപ്പുഴവക്കില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!

കവി : വി. കെ. ജി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 459 : ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നീക്കണേ...

ചൊല്ലിയതു്‌ : ബാലേന്ദു

ദുര്‍ഗ്ഗേ ദുര്‍ഗ്ഗതി നീക്കണേ ദുരധിഗേ ദുര്‍ഗ്ഗേശമന്ദാരമേ
ഭദ്രേ ഭദ്രതയേകണേ ഭഗവതീ ഭക്തര്‍ക്കഭീഷ്ടപ്രദേ
കാളീ കാളിമ മാറ്റണേ കളകളാലാപേ കലേശാനനേ
മായേ മോഹമകറ്റണേ മധുഹരേന്ദാദിസ്തുതേ നിസ്തുലേ

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 458 : മോഹത്താല്‍ തുനിയുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മോഹത്താല്‍ തുനിയുന്നു നിങ്ങള്‍, മൃദുവാമിമ്മേനിയെ? ങ്ങുഗ്രനീ
ദാഹവ്യാപൃതനെങ്ങു വഹ്നി? - യഥവാ , സത്യം പതങ്ഗങ്ങളേ!
ദേഹം നശ്വരമാര്‍ക്കു, മിങ്ങതൊരുവന്‍ കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികില്‍ നൂറാവര്‍ത്തി ചത്തീടുവിന്‍.

കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

Tuesday, May 31, 2005

ശ്ലോകം 457 : ചെന്നൂലാല്‍പ്പുത്രനേകന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ചെന്നൂലാല്‍പ്പുത്രനേകന്‍ പണിവതുഭുവനം, കേടുപൊക്കുന്നിതന്യന്‍-
വെണ്‍നൂലാ, ലന്യനയ്യോ പുനരതു കരിനൂലാലെ കത്തിച്ചിടുന്നൂ;
മുന്നൂലും വേണ്ടതേകിത്തനയരുടെ ശിശുക്രീഡകാണാനിവണ്ണം
നിന്നീടും നീ തുണച്ചീടടിയനയി ജഗജ്ജാലമൂലായമാനേ.

കവി : കെ. കെ. രാജാ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 456 : തെക്കിന്‍ കൈലാസശൈലാലയമുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തെക്കിന്‍ കൈലാസശൈലാലയമുടയ ജഗന്നാഥ! ബാലേന്ദുമൌലേ!
തെക്കിന്‍ നാഥാ! മുരാരേ! നടുവില്‍ വടിവെഴും ബാണതാര്‍ബാണബന്ധോ!
ചൊല്‍ക്കൊണ്ടീടുന്ന ഭക്ത്യാ കഴലിണ പണിയുന്നെന്നെ മുന്നില്‍ക്കുറിക്കൊ-
ണ്ടുല്‍കം പാലിച്ചുകൊള്ളുന്നതു വിപദി ഭവാനോ, ഭവാനോ, ഭവാനോ?

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 455 : ലളിതമാം കരതാരുകള്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ലളിതമാം കരതാരുകള്‍, രാഗസ-
മ്മിളിതവീക്ഷണ, മുന്നതമാറിടം
തളിരുമേ തളരും തനു, പൂശര-
ക്കുളിരിതാരിവളപ്സരനാരിയോ?

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : ദ്രുതവിളംബിതം

Monday, May 30, 2005

ശ്ലോകം 454 : ലളിതലളിതമാര്‍ന്നു...

ചൊല്ലിയതു്‌ : മധുരാജ്‌

ലളിതലളിതമാര്‍ന്നു യൌവനം
കുലസുത, 'ലീല'- അതാണവള്‍ക്കു പേര്‍
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞ പോലെ പോം

കവി : കുമാരനാശാന്‍
കൃതി : ലീല
വൃത്തം : അപരവക്ത്രം

Saturday, May 28, 2005

ശ്ലോകം 453 : ബാലേന്ദുശേഖരഹരി...

ചൊല്ലിയതു്‌ : ബാലേന്ദു

ബാലേന്ദുശേഖരഹരിപ്രണയപ്രസൂനം
നീലാരവിന്ദനയനം ശ്രിതപാരിജാതം
ലീലാഭികാമ്യകരുണാമയചാരുരൂപം
കാലേ സ്മരാമി ശബരീശ്വരമിഷ്ടദേവം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 452 : ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ചിന്തിച്ചതില്ലിവള്‍ ഗുരുക്കളെ, യങ്ങുമൊട്ടു
ചോദിച്ചതില്ല വധുബന്ധുജനാനുവാദം
ബോധിച്ച പോലിരുവര്‍ നിങ്ങള്‍ രഹസ്യമായി-
സ്സാധിച്ച സംഗതിയിലാരൊടെവന്നു ചോദ്യം?

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)
വൃത്തം : വസന്തതിലകം

ശ്ലോകം 451 : രുദ്രാക്ഷവും രജതകാന്തി കലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു

രുദ്രാക്ഷവും രജതകാന്തികലര്‍ന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാര്‍ശ്വമാര്‍ന്നു
ചിദ്രൂപ നിന്‍ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു ശയിക്കുമീ ഞാന്‍?

വൃത്തം : വസന്തതിലകം

Friday, May 27, 2005

ശ്ലോകം 450 : പീതാംബരം കരവിരാജിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌

പീതാംബരം കരവിരാജിതശംഖചക്ര-
കൌമോദകീസരസിജം കരുണാസമുദ്രം
രാധാസഹായമതിസുന്ദരമന്ദഹാസം
വാതാലയേശമനിശം ഹൃദി ഭാവയാമി

വൃത്തം : വസന്തതിലകം

ശ്ലോകം 449 : രണ്ടാളുകേട്ടു രസമാര്‍ന്നതു...

ചൊല്ലിയതു്‌ : ബാലേന്ദു

രണ്ടാളുകേട്ടു രസമാര്‍ന്നതു മുക്തകണ്ഠം
കൊണ്ടാടണം കൃതി രസോജ്ജ്വലമായിടേണം
പണ്ടങ്ങളാകൃതി ഗുണത്തിനു ചേര്‍ന്നിണങ്ങി
ക്കൊണ്ടാകിലീ കവനകൌതുകമാമതെല്ലാം.

വൃത്തം : വസന്തതിലകം

ശ്ലോകം 448 : ശ്രീ കാളുമിപ്പല നിറം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ശ്രീ കാളുമിപ്പല നിറം കളമിട്ടതെങ്കില്‍
ഭാകാരമാകെയരി വാരിയെറിഞ്ഞതെങ്കില്‍
രാകാളികോമരമൊഴിഞ്ഞ മൃഗാങ്കനെങ്കില്‍
ആകാശമല്ലിതൊരു തുള്ളിയൊഴിഞ്ഞ കാവാം.

കവി : മാപ്രാണം നാരയണപ്പിഷാരടി
കൃതി : ഉദയാദുദയാന്തം
വൃത്തം : വസന്തതിലകം

ശ്ലോകം 447 : ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ആകമ്രം മദ്ധ്യമുദ്യന്മണിഗുണനികരം, നീലനീരന്ധ്രമേഘ-
ശ്രീ കക്കും വേണി നല്‍സ്രഗ്ദ്ധര, പരിചിയലും ശ്രോണിയോ പൃഥ്വി തന്നെ,
ശ്രീകണ്ഠങ്കല്‍ പ്രഹര്‍ഷിണ്യയി ഭഗവതി, നിന്‍ ദൃഷ്ടി ഹാ ഹന്ത, ചിത്രം!
നൈകച്ഛന്ദോവിശേഷാകൃതിയിലമരുവോളാര്യയാണെങ്കിലും നീ!

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 446 : ശ്യാമാകാശമണിഞ്ഞിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു

ശ്യാമാകാശമണിഞ്ഞിടുന്നു രുചിരസ്സായാഹ്ന പീതാംബരം
സീമാതീതലയാനുഭൂതിയകമേ പെയ്യുന്നു ശംഖധ്വനം
ആത്മാന്ധത്വമകന്ന ഭക്തനിവഹം ഹേ കൃഷ്ണ! നിന്‍ വിഗ്രഹം
കാണ്മാനെത്തുകയായ്‌, നിരുദ്ധനിവനോ നില്‍പ്പാണകന്നേകനായ്‌!

കവി : യൂസഫലി കേച്ചേരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 445 : മിന്നും പൊന്നിന്‍ കിരീടം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മിന്നും പൊന്നിന്‍ കിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ
ധന്യശ്രീവത്സ, സല്‍കൌസ്തുഭമിടകലരും ചാരുദോരന്തരാളം,
ശംഖം, ചക്രം, ഗദാ, പങ്കജമിതി വിലസും നാലു തൃക്കൈകളോടും
സങ്കീര്‍ണ്ണശ്യാമവര്‍ണം ഹരി വപുരമലം പൂരയേന്മംഗളം വഃ

കവി : കുഞ്ചന്‍ നമ്പ്യാര്‍
കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 444 : മലര്‍ശരജയവൈജയന്തി...

ചൊല്ലിയതു്‌ : ബാലേന്ദു

മലര്‍ശരജയവൈജയന്തി, മഞ്ഞി-
ന്മലയുടെ മംഗളമഞ്ജുളക്കുരുന്നേ
മലയജമഹനീയ മന്ദഹാസാ-
മലവദനേ ജയ, മാമറക്കഴമ്പേ.

വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 443 : ഗണിക്കുമായുസ്സു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കവി : ഉമേഷ്‌ നായര്‍ / എ. ആര്‍. രാജരാജവര്‍മ്മ
വൃത്തം : വംശസ്ഥം

ശ്ലോകം 442 : മതിമേല്‍ മൃഗതൃഷ്ണപോല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മതിമേല്‍ മൃഗതൃഷ്ണപോല്‍ ജഗല്‍-
സ്ഥിതിയെന്നും, സ്ഥിരമായ ശാന്തിയെ
ഗതിയെന്നുമലിഞ്ഞു ബുദ്ധിയില്‍-
പ്പതിയും മട്ടരുള്‍ ചെയ്തു മാമുനി

കവി : കുമാരനാശാന്‍
കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 441 : വരമൊഴിയുടെ മേന്മ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

കവി : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 440 : ധാരാളമാണു മരണം...

ചൊല്ലിയതു്‌ : ബാലേന്ദു

ധാരാളമാണു മരണം രണഭൂവിലെല്ലാ-
പ്പോരാളിമാര്‍ക്കുമിതു കാംക്ഷിതമെന്നിരിക്കേ
വീരാഗ്ര്യ, പുത്രമൃതിയെക്കരുവാക്കിവെച്ചി-
ട്ടാരാല്‍ച്ചതിക്കുവതു പൌരുഷമാകുമെന്നോ?

വൃത്തം : വസന്തതിലകം

Thursday, May 26, 2005

ശ്ലോകം 439 : വാരാശി, തന്നൊടുവിലെശ്ശിശു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
നേരായ്‌ പുലര്‍ത്തിടണമെന്നു കരാറു വാങ്ങി
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേല്‍
ധാരാധരങ്ങളിതില്‍ മാരി പൊഴിച്ചിടുന്നു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : വസന്തതിലകം

ശ്ലോകം 438 : നിന്‍പത്തുതന്നെ നിരുപിക്കില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

നിന്‍പത്തുതന്നെ നിരുപിക്കിലെനിക്കു സര്‍വ്വ-
സമ്പത്തുമെന്നുകരുതിസ്സതതം ഭജിച്ചു
വെമ്പിത്തളര്‍ന്നുവരുമീയഗതിക്കു നിന്റെ-
യന്‍പെത്തിടായ്കിലിനിയാരൊരു ബന്ധുവുള്ളൂ?

കവി : കുമാരനാശാന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 437 : ക്രുദ്ധാമുവാച ഗിരിശോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം
മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം
നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
"ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ"

കവി : വൈക്കത്തു പാച്ചുമൂത്തതു്‌
വൃത്തം : വസന്തതിലകം

ശ്ലോകം 436 : ആഴക്കുവറ്റടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ആഴക്കുവറ്റടിയിലുള്ളതു കിട്ടുവാനാ-
യേഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു
കോഴപ്പഴാധരിയെയൊന്നുപുണര്‍ന്നു പോരാന്‍
തോഴീജനത്തെ വെറുതേ തഴുകേണ്ടി വന്നു.

കവി : ഒറവങ്കര
വൃത്തം : വസന്തതിലകം

ശ്ലോകം 435 : കാമാരിയായ ഭഗവാനുടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

കാമാരിയായ ഭഗവാനുടെ പാതി ദേഹം
രോമാളിയാകുമതിരിട്ടു പകുത്തെടുത്തു്‌
ആമോദമോടരുളുമദ്രികുമാരികേ! നിന്‍
പൂമേനി തന്‍ പുതുമയെന്തു പുകഴ്ത്തിടേണ്ടൂ?

കവി : വെണ്മണി അച്ഛന്‍
വൃത്തം : വസന്തതിലകം

ശ്ലോകം 434 : തേടിത്തേടി നടന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 433 : അംഭോരാശികുടുംബിനീതിലകമേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അംഭോരാശികുടുംബിനീതിലകമേ! നല്‍ച്ചാലിയാറേ! തൊഴാം
അമ്പെന്നെപ്രതി കൈവരേണമതിനായ്‌ നിങ്കാലു സംപ്രാര്‍ത്ഥയേ
തേനോലും മൊഴി! തന്വി! സമ്പ്രതി മണിപ്പോതം കടപ്പോളവും
ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീറ്റണം.

കൃതി : ചേലപ്പറമ്പു നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Wednesday, May 25, 2005

ശ്ലോകം 432 : കൊമ്പന്‍ പോയവഴിക്കു....

ചൊല്ലിയതു്‌ : ബാലേന്ദു

കൊമ്പന്‍ പോയവഴിക്കു മോഴതിരിയാ, മപ്പങ്ങള്‍ കട്ടുണ്ണുവോ-
രെമ്പ്രാനമ്പലവാസികള്‍ക്കുമുഴുവന്‍ കക്കാന്‍ തരം വച്ചിടും,
അമ്പത്തൊന്നു പിഴയ്പു ശിഷ്യനൊരുതെറ്റാശാന്‍ വരുത്തുമ്പൊഴേ,-
യ്ക്കമ്പോ! കൈപ്പിഴയാല്‍ ഗ്രഹപ്പിഴ, ഭരിക്കുന്നോര്‍ ധരിച്ചീടണം.

കവി : വി.എ.കേശവന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 431 : മേദസ്സറ്റു മെലിഞ്ഞു കുക്ഷി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവായ്‌ ദേഹം വിഹാരക്ഷമം
ഭേദപ്പെട്ടു മൃഗങ്ങള്‍ തന്‍ പ്രകൃതിയും കാണാം ഭയക്രോധയോഃ
കോദണ്ഡിക്കിളകുന്ന ലാക്കിലിഷുവെയ്തേല്‍പ്പിപ്പതും ശ്രൈഷ്ഠ്യമാം
വാദം വേട്ടയസാധുവെന്നതു മൃഷാ, മറ്റെന്തിലുള്ളീ രസം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Tuesday, May 24, 2005

ശ്ലോകം 430 : മുറ്റും സൌഖ്യമിയന്നൊരുരസം...

ചൊല്ലിയതു്‌ : ബാലേന്ദു

മുറ്റും സൌഖ്യമിയന്നിടുന്നൊരുരസം കണ്ടെത്തിനേനന്നു ഞാന്‍
അത്യാനന്ദമിയന്നതിന്‍പടി ഗൃഹേ ചെയ്യാനൊരുമ്പെട്ടതും
മുറ്റത്തെത്തി വഴക്കടിച്ചൊരു മഹാമാലാഖ സാത്താനുമായ്‌
"കഷ്ടം പാപമിതെ"ന്നൊരാ,ളിതരനോ ചൊന്നാന്‍ "പവിത്രം" പരം.

കവി : ബാലേന്ദു / ഖലില്‍ ജിബ്രാന്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 429 : ഫുല്ലാബ്ജത്തിനു രമ്യതക്കു...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഫുല്ലാബ്ജത്തിനു രമ്യതക്കു കുറവോ പായല്‍ പതിഞ്ഞീടിലും?
ചൊല്ലാര്‍ന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാള്‍ക്കു വല്‌ക്കലമിതും ഭൂയിഷ്ടശോഭാവഹം;
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാര്‍ത്ഥങ്ങളും.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍/കാളിദാസന്‍
കൃതി : ശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Monday, May 23, 2005

ശ്ലോകം 428 : പീലി ചിന്നി വിരിയുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

പീലി ചിന്നി വിരിയുന്ന വേണിയില്‍ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാരനവഹേമസൂത്ര വനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘര്‍മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം.

കവി : പൂന്താനം
കൃതി : പാര്‍ത്ഥസാരഥീ സ്തവം
വൃത്തം : കുസുമമഞ്ജരി

ശ്ലോകം 427 : കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍ തുണച്ചോര്‍ക്കേകി സമ്മാനമായ്‌
മുന്നം വസ്ത്രമരയ്ക്കു, മാല മുലകള്‍, ക്കക്കാതിനോ കുണ്ഡലം,
പിന്നെച്ചുണ്ടിനു വെറ്റിലച്ചുരുള്‍പരം, കൈരണ്ടിനും കങ്കണം,
പിന്നില്‍ത്തൂങ്ങിയുലഞ്ഞ വാര്‍കുഴലിനോ ചേരും വിധം ബന്ധനം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (തര്‍ജ്ജമ)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 426: കൂകീ കോഴി വനാന്തരേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

കവി : പൂന്താനം
കൃതി : ഭാഷാകര്‍ണാമൃതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 425 : ഏലസ്സും മണിയും ചിലമ്പു...

ചൊല്ലിയതു്‌ : ഗോപകുമാര്‍

ഏലസ്സും മണിയും ചിലമ്പു തളയും കോലാഹലത്തോടെയ-
മ്മേളത്തില്‍ കളിയും ചിരിച്ച മുഖവും തൃക്കൈകളില്‍ താളവും
കാലിക്കാല്‍പൊടിയും കളായനിറവും കാരുണ്യവായ്പും തഥാ
ബാലന്‍ കൃഷ്ണനടുത്തുവന്നൊരു ദിനം കണ്ടാവു കണ്‍കൊണ്ടു ഞാന്‍

കവി : പൂന്താനം
കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Saturday, May 21, 2005

ശ്ലോകം 424: വമ്പന്മാരുടെ ഭാഷണം...

ചൊല്ലിയതു്‌ : ബാലേന്ദു

വമ്പന്മാരുടെ ഭാഷണം, സിനിസമൂഹത്തിന്നഹോ പോഷണം,
ഷാമ്പൂ സോപ്പു വിശേഷണം, പലതരം തട്ടിപ്പു സംഘോഷണം,
എമ്പാടും കഥ മോഷണം, കഥയെഴാതുള്ളോരു സംഭാഷണം,
അമ്പേ കണ്ണിനു ദൂഷണം - ടെലവിഷന്‍ തന്‍ മൂഢ സംപ്രേഷണം!

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 423: ആരായുകില്‍ തിരകള്‍...

ചൊല്ലിയതു്‌ : ഗോപകുമാര്‍

ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി നാരായിടുന്നു, കുടവും
പാരായിടു, ന്നതിനു നേരായിടുന്നുലകമേൊരായ്കിലുണ്ടഖിലവും
വേരായ നിന്‍ കഴലിലാരാധനം തരണമാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി ഹേരാജയോഗജനനി!

കവി : ശ്രീ നാരായണ ഗുരു
വൃത്തം : മത്തേഭം

Friday, May 20, 2005

ശ്ലോകം 422: നിന്‍വര്‍ഷത്താലുയരുമുലകിന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

നിന്‍വര്‍ഷത്താലുയരുമുലകിന്‍ രമ്യമാം ഗന്ധമേറ്റും
മന്ദം നാസാധ്വനിതമുണരും ദന്തിതന്‍ ഘ്രാണമേറ്റും
അത്തിക്കേകിപ്ഫലവുമലരും കാട്ടിലാശ്ശീതവാതം
വീശും നീയങ്ങണയുമളവില്‍ ദേവശൈലത്തില്‍ മെല്ലെ.

കൃതി : മേഘസന്ദേശം തര്‍ജ്ജമ
വൃത്തം : മന്ദാക്രാന്ത

ശ്ലോകം 421: നാഭീപത്മേ നിഖിലഭുവനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നാഭീപത്മേ നിഖിലഭുവനം ഞാറുപെയ്താത്മയോനിം
നാഗേന്ദ്രന്മേല്‍ബ്ബത! മതുമതപ്പള്ളികൊള്ളും പിരാനെ
നാഗാരാതിദ്ധ്വജനെ നവരം മുമ്പില്‍ നീ കുമ്പിടേണ്ടും
നാല്‍വേതത്തിന്‍ പരമപൊരുളാം നമ്മുടേ തമ്പിരാനെ.

കൃതി : ഉണ്ണുനീലിസന്ദേശം
വൃത്തം : മന്ദാക്രാന്ത

Thursday, May 19, 2005

ശ്ലോകം 420: മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും...

ചൊല്ലിയതു്‌ : ബാലേന്ദു

മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും, നക്കും പദാബ്ജങ്ങള്‍ ഞാന്‍,
പയ്യറ്റും മമ യാമുനോദകവുമാ വൃന്ദാവനപ്പുല്‍കളും,
നീയൂതും മുരളീരവം നുകരുമെന്നായര്‍ക്കിടാവേ, വെറും
പയ്യായാല്‍ മതിയായിരുന്നു തിരുവമ്പാടിക്കകത്തന്നു ഞാന്‍.

കവി : വി.കെ.ജി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 419: തിങ്ങിപ്പൊങ്ങും തമസ്സില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തിങ്ങിപ്പൊങ്ങും തമസ്സില്‍ക്കടലിലൊരു കുടം പോലെ ഭൂചക്രവാളം
മുങ്ങിപ്പോയീ മുഴുക്കെക്കുളിരിളകുമിളം കാറ്റു താനേ നിലച്ചു
മങ്ങിക്കാണുന്ന ലോകപ്രകൃതിയുടെ പകര്‍പ്പെന്ന മട്ടന്നു മൌനം
തങ്ങിക്കൊണ്ടര്‍ധരാത്രിക്കൊരു പുരുഷനിരുന്നീടിനാനാടലോടേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം

ശ്ലോകം 418 : വന്‍ നര്‍മ്മദാനദിയെയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വന്‍ നര്‍മ്മദാനദിയെയും വഴിമേല്‍ത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു
വന്നപ്പൊഴബ്ഭൃഗുസുതന്നിതു കാഴ്ചവച്ചു.

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : വസന്തതിലകം

ശ്ലോകം 417 : ഇള്ളക്കിടാവിളകി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഇള്ളക്കിടാവിളകി; കണ്ണിനുപറ്റി; നോവോ
പിള്ളയ്ക്കു തട്ടി; യൊരുമുക്കിനിയത്രയായി;
വെള്ളം തളിപ്പതിനൊരുക്കുക, യെന്നകായി-
ലുള്ളപ്പരിഭ്രമ വചസ്സുകള്‍ കേട്ടു വിപ്രന്‍.

കവി : നടുവത്ത്‌ മഹന്‍ നമ്പൂതിരി
കൃതി : സന്താനഗോപാലം
വൃത്തം : വസന്തതിലകം

Wednesday, May 18, 2005

ശ്ലോകം 416 : അയല കനലടുപ്പില്‍ച്ചുട്ടതും...

ചൊല്ലിയതു്‌ : ബാലേന്ദു

അയല കനലടുപ്പില്‍ച്ചുട്ടതും തേങ്ങയുള്ളീ-
മളവിനു മുളകുപ്പും ചേര്‍ത്ത കപ്പപ്പുഴുക്കും
ഇലയില്‍ നടുവില്‍വച്ചിട്ടൊത്തു നാം തിന്നതോര്‍ത്താല്‍
കൊതി ഹൃദി പെരുകുന്നപ്പോയകാലത്തിലെത്താന്‍.

കവി : ബാലേന്ദു
വൃത്തം : മാലിനി

ശ്ലോകം 415 : എവിടെ മരുവിടുന്നൂ...

ചൊല്ലിയതു്‌ : മധുരാജ്‌

എവിടെ മരുവിടുന്നൂ യോഗവിത്താം മുകുന്ദന്‍
സുവിദിത നിജ കര്‍മവ്യഗ്രനായ്‌ സവ്യസാചി
അവിടെ സതതമുണ്ടാം ശ്രീ, ജയം, നീതി, ധര്‍മം
ധ്രുവമവികലമാകും ഭൂതിയും - ഗീത ചൊല്‍വൂ

കവി :മധുരാജ്‌
വൃത്തം : മാലിനി

(ഭഗവദ്ഗീതയിലെ അവസാനശ്ലോകമായ "യത്ര യോഗേശ്വരഃ കൃഷ്ണോ" എന്നതിനെ അവലംബിച്ചെഴുതിയതു്‌. )

ശ്ലോകം 414 : എങ്ങോട്ടാണീ പ്രയാണം...

ചൊല്ലിയതു്‌ : ബാലേന്ദു

"എങ്ങോട്ടാണീ പ്രയാണം?" "രഘുകുലതിലകം രാമനുണ്ടായ ദേശം"
"എങ്ങാ ടിക്കറ്റു കാട്ടൂ" "നിജമതു പറയാം; വാങ്ങിയില്ലേതുമേ ഞാന്‍"
"എന്നാല്‍ ഫൈനിങ്ങെടുക്കൂ" "തുകയൊരു ചെറുതും കയ്യിലില്ലാത്തവന്‍ ഞാന്‍"
"എങ്കില്‍പ്പോന്നോളു വാഴാം, യദുകുലതിലകം കൃഷ്ണനെപ്പെറ്റ ദിക്കില്‍".

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

Monday, May 16, 2005

ശ്ലോകം 413 : ജാതീ, ജാതാനുകമ്പാ ഭവ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ, മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍ നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

കവി : കേരളവര്‍മ്മ പഴശ്ശിരാജാ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 412 : രവിശശിഗഗനാനിലാനലാംഭഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

രവിശശിഗഗനാനിലാനലാംഭഃ-
ക്ഷിതിപുരുഷാഷ്ടകമിത്യസി ത്വമേകഃ
ജഗതി വിമൃശതാം ന വിദ്യതേന്യല്‍
കിമപി വിഭോ! പരമാത്മനേ നമസ്തേ.

കവി : താഴമണ്‍ പരമേശ്വര ഭട്ടതിരി
കൃതി : സാഹസ്രിക
വൃത്തം : പുഷ്പിതാഗ്ര

ശ്ലോകം 411 : തതോ മദപരിപ്ലവ...

ചൊല്ലിയതു്‌ : മധുരാജ്‌

തതോ മദപരിപ്ലവപ്ലവഗവീരസാമ്രാവിണ-
ക്ഷണക്ഷുഭിതകോണപപ്രഹരപാണികോണാഹതഃ
രവൈരധികഭൈരവൈരുപരുരോധ രോദോന്തരം
തരംഗിതഘനാഘനസ്തനിതബന്ധുഭിര്‍ദുന്ദുഭിഃ

കവി : ലക്ഷ്മണപണ്ഡിതര്‍
കൃതി : ചമ്പൂരാമായണം
വൃത്തം : പൃഥ്വി

ശ്ലോകം 410 : ഗൌരിക്കാശ്രയമേകി...

ചൊല്ലിയതു്‌ : ബാലേന്ദു

ഗൌരിക്കാശ്രയമേകി, യൊത്ത ചുടലക്കാടാക്കി വാണോരിടം,
പാരം ഭീതിദകാളികൂളിനികരം കൂട്ടാക്കി കൂത്താടുവാന്‍,
താരൊത്തുള്ളുടല്‍ ചാമ്പലാക്കിയൊളിയമ്പൊന്നിന്‍ പ്രയോഗത്തിനാല്‍,
മാരാരേ തവ കേളികേട്ടകഥകേട്ടാലാര്‍ത്തമാകും മനം!

കവി : ബാലേന്ദു
കൃതി : : നേതാവുവിക്രീഡിതം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 409 : നേത്രം രണ്ടുമടച്ചും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നേത്രം രണ്ടുമടച്ചു, മഞ്ജലിപുടം മൂര്‍ദ്ധാവില്‍ വച്ചും ബലാല്‍,
ഗാത്രം തെല്ലു ചലിച്ചിടാതെയൊരു കാല്‍മാത്രം നിലത്തൂന്നിയും,
ഗോത്രാധീശസുധാവരാംഘ്രികമലം ഹൃത്താരിലോര്‍ത്തും, മഹാന്‍
ഗോത്രാധീശനമര്‍ന്നിടുന്നു വലുതാം കുറ്റിക്കുതുല്യം സദാ.

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി
കൃതി : ഗംഗാവതരണം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 408 : വെള്ളം മുമ്പു കുടിപ്പതിന്നു....

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വെള്ളം മുമ്പു കുടിപ്പതിന്നു തുനിയാ നിങ്ങള്‍ക്കു നല്‍കാതെയാര്‍,
നുള്ളാറില്ലണിയാന്‍ കൊതിക്കുകിലുമാരന്‍പാല്‍ ഭവത്പല്ലവം,
നല്ലോരുത്സവമാര്‍ക്കു നിങ്ങടെ കടിഞ്ഞൂല്‍പ്പൂപ്പിറ, പ്പേകുകി-
ങ്ങെല്ലാരും വിട, യശ്ശകുന്തളയിതാ പോകുന്നു കാന്താലയേ.

കവി : വള്ളത്തോള്‍/കാളിദാസന്‍
കൃതി : അഭിജ്ഞാനശാകുന്തളം തര്‍ജ്ജമ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 407 : നേദിച്ചൂ നിന്റെ...

ചൊല്ലിയതു്‌ : മധുരാജ്‌

നേദിച്ചൂ നിന്റെ മുന്നില്‍ഗ്ഗുരുപവനപുരാധീശ! പട്ടേരി കട്ടി-
ക്കാവ്യത്തൂവെണ്ണ, വെള്ളോട്ടുരുളിയില്‍ നിറയെപ്പാന പൂന്താനവും തേ;
വാടീടാബ്ബ്ഭക്തിയാല്‍ മഞ്ജുള മധുരതരം മാലയും ചാര്‍ത്തി, ഞാനെ-
ന്തേകാനായ്‌? വാസനാപൂരിതമൊരു കളഭക്കിണ്ണ,മിന്നെന്മനസ്സോ?

കവി : പി. പി. കെ. പൊതുവാള്‍
കൃതി: കിളിയുടെ നാവു്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 406 : കീര്‍ത്ത്യാ പാരേഴുരണ്ടും....

ചൊല്ലിയതു്‌ : ബാലേന്ദു

കീര്‍ത്ത്യാ പാരേഴുരണ്ടും, കരിയുടെ പൊടിയാല്‍ പല്ലു മുപ്പത്തിരണ്ടും,
വൃത്ത്യാ വീടിന്റെ തൂണും ചുവരു, മഥ വെളുത്തേടനെക്കൊണ്ടുമുണ്ടും,
നിത്യം ഭസ്മേന നെറ്റിത്തടമപിച നഖം നാപിതന്‍ കത്തികൊണ്ടും
സത്യം പാരം വെളുപ്പിച്ചിയലിനൊരു മജിസ്ട്രേട്ടു പാലിച്ചിടട്ടേ.

കവി : മുന്‍ഷി രാമക്കുറുപ്പു്‌
കൃതി : ചക്കീചങ്കരം
വൃത്തം : സ്രഗ്ദ്ധര

Tuesday, May 10, 2005

ശ്ലോകം 405 : പള്ളിക്കൈവില്ലു പൊന്‍കുന്ന്...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

പള്ളിക്കൈവില്ലു പൊന്‍കു, ന്നലര്‍മകള്‍പതിയാമമ്പു, തോഴന്‍ ധനേശന്‍,
വെള്ളിക്കുന്നായ വീ, ടിപ്പെരുമകള്‍ കലരും പോറ്റി തന്‍ കെട്ടിലമ്മേ!
കൊള്ളിച്ചാലെന്തു തൃക്കണ്ണടിയനി, ലവിടേയ്ക്കിഷ്ടയാം ദാസിയായ്‌ പാര്‍-
പ്പുള്ളിശ്രീദേവി പോന്നെന്‍ പുരിയിലധിവസിക്കേണ്ടി വന്നേക്കുമെന്നോ?

കവി : വള്ളത്തോള്‍
കൃതി : ദേവീസ്തവം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 404 : വെള്ളം വെണ്ണീര്‍ വൃഷം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വെള്ളം, വെണ്ണീര്‍, വൃഷം, വെണ്മഴു, വരകരിതോ, ലാര്യവിത്താധിപന്‍ തൊ-
ട്ടുള്ളോരീ നല്‍കൃഷിക്കോപ്പുകളഖിലമധീനത്തിലുണ്ടായിരിക്കെ
പള്ളിപ്പിച്ചയ്ക്കെഴുന്നള്ളരുതു പുരരിപോ! കാടുവെട്ടിത്തെളിച്ചാ-
വെള്ളില്‍ക്കുന്നില്‍കൃഷിച്ചെയ്യുക പണിവതിനും ഭൂതസാര്‍ത്‌ഥം സമൃദ്ധം!

കവി : ശീവൊള്ളി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 403 : ഹാ! പാപമോമല്‍മലരേ...

ചൊല്ലിയതു്‌ : ബാലേന്ദു

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും!

കവി : കുമാരനാശാന്‍
കൃതി : വീണ പൂവു്‌
വൃത്തം : വസന്തതിലകം

ശ്ലോകം 402 : ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ക്ഷുദ്രാനുഭോഗസുലഭക്ഷുധയറ്റു മുറ്റും
ഭദ്രാനുഭൂതിപരനാം പരഹംസനെന്നും
ഹൃദ്‌ ദ്രാവകം ഹിമസുധായിതസാരസച്ചി-
ന്മുദ്രാര്‍ത്ഥമൌനമധുരം പറയാവതല്ലേ.

കവി : കുമാരനാശാന്‍
കൃതി : ശിവസുരഭി
വൃത്തം : വസന്തതിലകം

ശ്ലോകം 401 : സ്വത്തിന്നാര്‍ത്തി പെരുത്തതാം...

ചൊല്ലിയതു്‌ : ബാലേന്ദു

സ്വത്തിന്നാര്‍ത്തി പെരുത്തതാം, കൊടിയതാം ശസ്ത്രങ്ങളാര്‍ജ്ജിപ്പതാം,
ചിത്താവേശമടക്കുവാന്‍ ഹനനവും സംഭോഗവും ചെയ്വതാം,
ക്ഷുത്തില്ലാതെ ഭുജിപ്പതാം, തനയര്‍തന്‍ സമ്പാദ്യമിച്ഛിപ്പതാം,
മര്‍ത്യന്നന്യമൃഗങ്ങളെക്കവിയുമാ നിസ്തുല്യമാം വൈഭവം!

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 400 : നീതാഃ കിം പൃഥുമോദകാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നീതാഃ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീല്‍ക്കാരഃ കടുകും വറത്തു കറിയില്‍ക്കൂടുന്ന നേരം ശ്രുതോ;
നിര്‍വ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാന്‍?

കവി : തോലന്‍
കൃതി : മന്ത്രാങ്കം (വിദൂഷകവാക്യം)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 399 : നാരായണായനമ ജാതിവിഷദ്രുമത്തിന്‍...

ചൊല്ലിയതു്‌ : ബാലേന്ദു

നാരായണായനമ ജാതിവിഷദ്രുമത്തിന്‍
നാരായവേരു പിഴുതോരു മഹാനുഭാവ
നേരായ ധര്‍മ്മമിതരന്നുടെ ജാതിയേതെ-
ന്നാരായലല്ല; ഭവദീയമതം വരേണ്യം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 398 : നാരായണാച്യുതഹരേതി...

ചൊല്ലിയതു്‌ : മധുരാജ്‌

നാരായണാച്യുതഹരേതി സദാ ജപിച്ചാല്‍
പാപം കെടും പശികെടും വ്യസനങ്ങള്‍ തീരും
നാവിന്നുണര്‍ച്ച വരുമേറ്റവുമന്ത്യകാലേ
ഗോവിന്ദപാദകമലങ്ങള്‍ തെളിഞ്ഞു കാണാം

കവി : പൂന്താനം / മധുരാജ്‌
വൃത്തം : വസന്തതിലകം

ശ്ലോകം 397 : ഞാനെന്നാല്‍ ഞായരക്ഷക്കൊരു...

ചൊല്ലിയതു്‌ : ബാലേന്ദു

ഞാനെന്നാല്‍ ഞായരക്ഷക്കൊരുഗുണവഴിയേ പോകയാം തിങ്കളൊക്കും
മാനം ചൊവ്വായ്‌ വഹിക്കും ബുധനതിമതിമാന്‍ വ്യാഴതുല്യപ്രഭാവന്‍
നൂനം പൊന്‍വെള്ളിയെന്നീവക ശനിനിയതം വിദ്യതാന്‍ വിത്തമെന്നാ
ജ്ഞാനം മേ തന്നൊരച്ഛന്‍ കനിയണമിഹമേ വെണ്മണിക്ഷ്മാസുരേന്ദ്രന്‍.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 396 : ഓംകാരത്തിന്നുമൊറ്റത്തരിയുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ഓംകാരത്തിന്നുമൊറ്റത്തരിയുടയ മുഴക്കത്തിനും ലക്ഷ്യമെങ്കില്‍
ഭാംകാരത്തിന്നുമേവം പലതിനുമതുപോലാകുമെന്നാകുമെന്യേ
ഞാന്‍ കാണുന്നില്ല ചൊല്ലുന്നതിനൊരു പദവും നാദബിന്ദുക്കലറ്റ-
ത്തേന്‍കാരുണ്യപ്രവാഹം ത്രിഭുവനവടിവായ്‌ നിന്നൊരൊന്നാണു ദൈവം

കവി : കുമാരനാശാന്‍
കൃതി : നിജാനന്ദവിലാസം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 395 : വൃത്തമുണ്ടമലപദ്യമോ...

ചൊല്ലിയതു്‌ : ബാലേന്ദു

വൃത്തമു, ണ്ടമല പദ്യമോ? ഫലം
മൊത്തമുണ്ടു, ശരിയായ കര്‍മ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതന്‍
പത്രമുണ്ടു, സുരനാഥഹസ്തമോ?

കവി : ഉള്ളൂര്‍
കൃതി : ഉമാകേരളം
വൃത്തം : രഥോദ്ധത

ശ്ലോകം 394 : കല്ലിനെപ്പെരിയ കായലാക്കലാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലുവാനരിയതൊന്റു വൈശികം.

കൃതി : വൈശികതന്ത്രം
വൃത്തം : രഥോദ്ധത

ശ്ലോകം 393 : തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴ...

ചൊല്ലിയതു്‌ : ബാലേന്ദു

തുള്ളല്‍പ്പാട്ടുകളമ്പലപ്പുഴമഹാക്ഷേത്രത്തിലുണ്ടായിപോല്‍
കൊള്ളാം! മറ്റെവിടത്തിലിത്രമധുരിച്ചീടുന്ന പാല്‍പ്പായസം?
കില്ലില്ലിങ്ങൊരു തുള്ളിയെങ്കിലുമിതിന്‍ സ്വാദുള്ളിലെത്തീടുകില്‍-
ത്തള്ളിക്കേറിവരും തിമിര്‍പ്പൊടെവനും തുള്ളിക്കളിച്ചീടുമേ!

കവി : വി.എ. കേശവന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 392 : തന്‍ കാര്യത്തെ വെടിഞ്ഞും...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

തന്‍ കാര്യത്തെ വെടിഞ്ഞുമന്യനുതകുന്നോനെത്രയും സത്തമന്‍,
തന്‍ കാര്യത്തെ വിടാതെയന്യനുതകുന്നോനിങ്ങു സാമാന്യനാം,
തന്‍ കാര്യത്തിനിഹാന്യകാര്യഹനനം ചെയ്യുന്നവന്‍ രാക്ഷസന്‍,
വ്യര്‍ത്ഥം ഹന്ത പരാര്‍ത്ഥനാശകനു പേരെന്തെന്നറിഞ്ഞീല ഞാന്‍

കവി : കെ. സി. കേശവപിള്ള
കൃതി : സുഭാഷിതരത്നാകരം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Monday, May 02, 2005

ശ്ലോകം 391 : വിണ്ണില്‍ച്ചെല്ലുകിലും തനിക്കു...

ചൊല്ലിയതു്‌ : ബാലേന്ദു

വിണ്ണില്‍ച്ചെല്ലുകിലും തനിക്കു പുതുതായ്‌ ഹര്‍മ്മ്യം രചിച്ചീടുവോന്‍,
കണ്ണില്‍പ്പെട്ട ജഡത്തിലും തഴുകുകില്‍ജ്ജീവന്‍ കൊടുത്തീടുവോന്‍,
തന്‍ നാടെന്നൊരു നാഭിനാളദൃഢമാം ബന്ധം പുലര്‍ത്തീടുവോന്‍,
വെന്നീടുന്നു സരസ്വതീരസികനാം കുഞ്ചന്‍ വിരിഞ്ചോപമന്‍.

കവി : വി.എ. കേശവന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 390 : വിലയേറിടും വിമലമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വിലയേറിടും വിമലമാമുടുപ്പൊടാ,-
ത്തുലയറ്റ കാഞ്ചനസഭാതലത്തവര്‍
വിലസീ വിശിഷ്ടരുചി, നെല്‍വിളഞ്ഞകോള്‍-
നിലമാര്‍ന്ന സാരസഖഗങ്ങള്‍ പോലവേ

കവി : വള്ളത്തോള്‍
കൃതി : ചിത്രയോഗം
വൃത്തം : മഞ്ജുഭാഷിണി

ശ്ലോകം 389 : സൌന്ദര്യം സൌമ്യശീലം...

ചൊല്ലിയതു്‌ : ബാലേന്ദു

സൌന്ദര്യം സൌമ്യശീലം സകലകലയിലും വൈഭവം തന്മയത്വം
നന്ദിക്കും സല്‍ഗ്ഗുണങ്ങള്‍ക്കഖിലവുമിവളാം ധാമമിന്നത്രയല്ലാ
വന്ദിപ്പനായ്‌ മടിക്കില്ലൊരുവനുമിവളേ നാട്ടുകൂട്ടത്തില്‍ വച്ചും
ചിന്തിച്ചാലൊക്കെ മെച്ചം കുറവിഹയിവളെന്‍ ഭാര്യയാണത്ര മാത്രം.

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 388 : വക്ത്രം നത്തിന്നു മിത്രം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീഭത്സവൈരൂപ്യസമ്പല്‍-
സിദ്‌ധിക്ഷേത്രേ ച നേത്രേ; ജടിലതരപലാലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൌ കപോലൌ; മടിയിലതിതരാം ഞാന്നു തൂങ്ങിക്കിടക്കും
വക്ഷോജൌ ഭങ്ഗഭാജൌ; ശിവ ശിവ ജരയാ ശുഷ്കബിംബോ നിതംബഃ.

കവി : രാമപാണിവാദന്‍
കൃതി : ദൌര്‍ഭാഗ്യമഞ്ജരി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 387 : വാകച്ചാര്‍ത്തിനു വല്ലവണ്ണവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വാകച്ചാര്‍ത്തിനു വല്ലവണ്ണവുമുണര്‍ന്നെത്തുമ്പൊഴേക്കമ്പലം
മാകന്ദാശുഗമാനദണ്ഡമഹിളാമാണിക്യമാലാഞ്ചിതം
വാകപ്പൂമൃദുമെയ്യു മെയ്യിലുരസുമ്പോ, ഴെന്റെ ഗോപീജന-
ശ്രീകമ്രസ്തനകുങ്കുമാങ്കിത, മനസ്സോടുന്നു വല്ലേടവും!

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

Friday, April 29, 2005

ശ്ലോകം 386: കാളിപ്പെണ്ണിന്റെ കാലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

കാളിപ്പെണ്ണിന്റെ കാലില്‍ക്കയറിയഥ കടിച്ചോരു നീര്‍ക്കോലിയെത്തന്‍
കാലാല്‍ത്തല്ലിച്ചതച്ചിട്ടൊരു കൊടിയ "ബഡാ" ശൂരനാം ശൌരിയാരേ
വാലില്‍ച്ചുറ്റിപ്പിടിച്ചിട്ടവനുടെ തലയില്‍ത്താളവട്ടം തകര്‍ക്കും
നീലപ്പയ്യാ! നിനയ്ക്കുമ്പൊഴുതൊരു രസികന്‍ തന്നെ നീ പൊന്നുമോനേ!

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 385: മുണ്ടീ നെട്ടന്നു, നെട്ടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മുണ്ടീ നെട്ടന്നു, നെട്ടീ പുനരഴകിയലും മുണ്ടനയ്യോ!, തടിച്ചി-
ക്കുണ്ടാമല്ലോ തദാനീം മെലിയ, നിഹ മെലിച്ചിക്കൊരോ പൊണ്ണരുണ്ടാം;
കണ്ടാലാകാതവന്നങ്ങൊരു തരുണി മഹാസുന്ദരീ, സുന്ദരന്ന-
ക്കണ്ടാലാകാത നാരീ; പരിചിനൊടു വയോവര്‍ണ്ണമീവണ്ണമല്ലോ.

കവി : പുനം നമ്പൂതിരി
കൃതി : ഭാഷാരാമായണം ചമ്പു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 384: ഭൂപാളങ്ങളുറങ്ങിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു

ഭൂപാളങ്ങളുറങ്ങിടുന്നു, ഹരികാംബോജിക്കു നാവ, റ്റുഷഃ-
കാലാരോഹണസംക്രമത്തിലിടറിത്തെന്നുന്നു ഹംസധ്വനി,
മായാമാളവഗൌള മൌനഭജനം പൂണ്ടൂ, വയറ്റത്തടി-
ച്ചോരോ പട്ടിണി പാടു നീട്ടിയിവിടെച്ചുറ്റുന്നു വറ്റുണ്ണുവാന്‍.

കവി : എസ്‌. രമേശന്‍ നായര്‍
കൃതി : സ്വാതിമേഘം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 383: ആമോദം പൂണ്ടൂ കൈകൊണ്ടമരര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആമോദം പൂണ്ടൂ കൈകൊണ്ടമരരഭയമോടൊത്തഭീഷ്ടം കൊടുക്കും;
നീമാത്രം ദേവി! യെന്നാല്‍ നലമൊടവയെ നല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനംചെയ്വതിനുമുടനഭീഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാകുന്നു ലോകൈകനാഥേ!

കവി : കുമാരനാശാന്‍
കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 382: ലോകത്തുള്ള സമസ്തവൃക്ഷവും...

ചൊല്ലിയതു്‌ : ബാലേന്ദു

ലോകത്തുള്ള സമസ്തവൃക്ഷവുമറുത്തദ്ദിക്കിലെല്ലാം നട-
ന്നാശയ്ക്കൊത്തു കുഴിച്ചു കാടിതു പണത്തോട്ടങ്ങളാക്കീടുവാന്‍
ആകെപ്പൂത്തുതളിര്‍ത്ത മാമല റബര്‍ക്കാടാക്കി മാറ്റീടുവാന്‍
നീ കാംക്ഷിപ്പതു സാദ്ധ്യമാണു, ചെറുതാം മന്ത്രിപ്രസാദം മതി.


കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 381: ആകപ്പാടേ വിമര്‍ശിച്ച്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ആകപ്പാടേ വിമര്‍ശിച്ചറിയുവതിനസാധ്യങ്ങളാകുന്നു നാനാ-
പാകം പറ്റുന്ന ദിവ്യപ്രകൃതിയുടെ വികാരങ്ങള്‍ വിശ്വോത്തരങ്ങള്‍;
'ലോകം രംഗം, നരന്മാര്‍ നട'രിതു വളരെസ്സാരമാം തത്ത്വമെങ്ങോ
പോകട്ടേ; മാംസമേദോമലകലിതമുടല്‍ക്കെട്ടിതുല്‍കൃഷ്ടമാണോ?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 380: നാണിക്കുന്ന നവോഢയെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നാണിക്കുന്ന നവോഢയെപ്പരുഷമായ്‌ കെട്ടിപ്പിടിക്കുന്നതും,
ഘ്രാണിക്കാന്‍ ത്വരയാര്‍ന്നു കൊച്ചുമുകുളം നുള്ളിപ്പൊളിക്കുന്നതും,
ആണത്തം പൊടിമീശയില്‍ തെളിയുവാന്‍ ചായം പുരട്ടുന്നതും,
കാണിപ്പൂ മധുരാനുഭൂതി തടയും മര്‍ത്ത്യക്ഷമാശൂന്യത.

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 379: നാവേ, നിനക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരപ്പതിനു ഞാന്‍ തുനിയുന്നു കേള്‍ നീ
നാരായണന്റെ തിരുനാമമുറക്കെയാമ്പോള്‍
നാണിച്ചു പോകരുതതേ തവ വേണ്ടതുള്ളൂ.

കവി : പൂന്താനം
കൃതി : ഭാഷാകര്‍ണാമൃതം
വൃത്തം : വസന്തതിലകം

ശ്ലോകം 378: നാണം കെട്ട നടന്റെ...

ചൊല്ലിയതു്‌ : ബാലേന്ദു

നാണം കെട്ട നടന്റെ ഗോഷ്ടി കലരും കോമാളിനാട്യത്തിലും,
മാനം വില്‍പൊരു വേശ്യ തക്ക വിടനെത്തേടുന്ന നോട്ടത്തിലും,
നാനാചാനലിലെപ്പരമ്പരകളായെത്തും രസക്കേടിലും,
കാണാനില്ലൊരു ലേശവും കവിതതന്‍ സൌന്ദര്യമെന്നേ വരൂ.

കവി : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 377: മുല്ലചാരുതരമല്ലികാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

മുല്ലചാരുതരമല്ലികാമുകുളകന്ദളന്മധുരസം നുകര്‍-
ന്നുല്ലളല്ലളിതഭൃംഗഝങ്കൃതി കലര്‍ന്ന മന്ദമദമന്ഥരം
നല്ല നല്ല സരസീഷു മുങ്ങി, നളിനേഷു തങ്ങി, വദനേ ചല-
ച്ചില്ലിവല്ലിവലയേ വലന്തമഭിനന്ദ തന്വി! മലയാനിലം.

വൃത്തം : കുസുമമഞ്ജരി

ശ്ലോകം 376: തത്ത്വാര്‍ത്ഥമായി...

ചൊല്ലിയതു്‌ : ബാലേന്ദു

തത്ത്വാര്‍ത്ഥമായി ശബരീശ്വരനായി വാഴും
ത്വത്പാദമാണു ശരണം മമ ദേവദേവ!
മത്പ്രാണദേഹമിവയുള്ള ദിനം വരേയ്ക്കും
സിദ്ധിക്കണം വിമലമാം തവ ഭക്തിഭാവം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 375: സമ്പത്പരമ്പര പരം...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

സമ്പത്പരമ്പര പരം പരിപുഷ്ടമാക്കി
മുമ്പമ്പലപ്പുഴ ഭരിച്ചു ധരാ നിലിമ്പന്‍
തുമ്പയ്ക്കു തുമ്പമെഴു, മമ്പിളി കമ്പിളിയ്ക്കും
കമ്പിയ്ക്കുമാരു, മിതി ചെമ്പകശേരി രാജാ

കവി : സാഹിത്യപഞ്ചാനന്‍ പി. കേ. നാരായണപിള്ള
വൃത്തം : വസന്തതിലകം

ശ്ലോകം 374: എച്ചൈവിയെന്ന വിന...

ചൊല്ലിയതു്‌ : ബാലേന്ദു

എച്ചൈവിയെന്ന വിന വാനിലുമെത്തി നൂനം
അച്ചന്ദ്രനും ഗ്രസിതനായി മെലിഞ്ഞു പാവം
സ്വച്ഛന്ദമായി നിശ താരകനാരിമാരൊ-
ത്തച്ഛേതരം പലവിധം ചെലവിട്ടമൂലം.

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 373: ഉണ്ണിത്തൃക്കാലിണയ്ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഉണ്ണിത്തൃക്കാലിണയ്ക്കും, പനിമതികിരണം പോന്നൊളിക്കുന്നൊളിക്കും,
വെണ്ണയ്ക്കൊക്കുന്ന മെയ്ക്കും, കനകമണിയരഞ്ഞാണ്‍ തുടയ്ക്കും തുടയ്ക്കും,
എണ്ണം തീരാ വണക്കം, തിരുമരിയസുതപ്പൂഞ്ചൊടിക്കും, ചൊടിക്കും
കണ്ണിന്‍ കോണില്‍ക്കളിക്കും ഭുവനദുരിതമെല്ലാമൊഴിക്കും മൊഴിക്കും.

കവി : കോതനല്ലൂര്‍ ജോസഫ്‌
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 372: കല്‍ക്കണ്ടം കളകണ്ഠമെന്നിവ...

ചൊല്ലിയതു്‌ : ബാലേന്ദു

കല്‍ക്കണ്ടം കളകണ്ഠമെന്നിവകളുള്‍ക്കുണ്ഠത്വമാര്‍ന്നൂ, കരി-
ങ്കല്‍ക്കണ്ടം ഗുളഖണ്ഡമെന്ന നിലയായ്‌, ക്ഷീണിച്ചു വീണാധരന്‍,
ഉള്‍ക്കൊണ്ടൂ മധു കുണ്ഠിതം മധുരിപോ! വീഞ്ഞിന്‍കണം പൊക്കണം
കൈക്കൊണ്ടൂ, കലികൊണ്ടു തുള്ളിയമൃതം നീ വേണു വായിക്കവേ.

കവി : വി. കെ. ജി.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 371: കൊണ്ടല്‍ച്ചായല്‍ക്കറുപ്പും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കൊണ്ടല്‍ച്ചായല്‍ക്കറുപ്പും, സ്തനയുഗമദനച്ചെപ്പുറപ്പും, വെടിപ്പും,
ചുണ്ടിന്‍ ചോപ്പും, കരിംകൂവളചകിതമിഴിച്ചഞ്ചലിപ്പും, നടപ്പും,
കൊണ്ടാടും പട്ടുടുപ്പും, സരസമിയലുമിപ്പെണ്‍കിടാവിന്‍ പൊടിപ്പെ-
ക്കണ്ടാല്‍ തണ്ടാര്‍ശരന്നും സരഭസമുളവാം നെഞ്ചിടിപ്പും ചടപ്പും!

വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 370: ഉണ്ടോ നേരത്തുടുക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഉണ്ടോ നേരത്തുടുക്കും തളിരൊടമരടിക്കും ചൊടിക്കും, ചൊടിക്കും
കൊണ്ടല്ലേറെക്കടുക്കുന്നഴകുമൊരു മിടുക്കും മുടിക്കും മുടിക്കും,
കണ്ടാലുള്‍ക്കാമ്പിടിക്കുന്നഴലു കിടപിടിക്കും പിടിക്കും, പിടിക്കും
കൊണ്ടാടേണ്ടും നടയ്ക്കും, മുടിയഴിയുമിടയ്ക്കൊന്നടിക്കുന്നടിക്കും.

കവി : കുണ്ടൂര്‍ നാരായണ മേനോന്‍
കൃതി : പാക്കനാര്‍
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 369 : നിന്മഞ്ഞപ്പുകലര്‍ന്ന...

ചൊല്ലിയതു്‌ : ബാലേന്ദു

നിന്മഞ്ഞപ്പുകലര്‍ന്ന ചെന്നിറമെരിഞ്ഞത്യുഗ്രമമാശയം
തന്നില്‍ പ്രോജ്വലിതാര്‍ത്തി പാരമരുളും ഭാവസ്വഭാവങ്ങളും
ഉന്മാദാത്ഭുത വന്‍കടല്‍ത്തിരകളലാടിച്ചുപാടിച്ചിടും
സമ്മോദോത്സവവും മനോഹരി, മുടിപ്പിക്കും കുടിപ്പിച്ചു നീ.

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 368 : സമ്പത്തായ്‌ സംയമത്തെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സമ്പത്തായ്‌ സംയമത്തെക്കരുതി മരുവുമീ നമ്മെയും, തന്‍ കുലത്തിന്‍
വന്‍പും, ബന്ധൂക്തി കൂടാതിവള്‍ നിജഹൃദയം നിങ്കലര്‍പ്പിച്ചതും നീ
നന്നായോര്‍ത്തിട്ടു ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം
പിന്നത്തേ യോഗമെല്ലാം വിധിവശ, മതിലിജ്ഞാതികള്‍ക്കില്ല ചോദ്യം.

കവി : എ. ആര്‍. രാജരാജവര്‍മ്മ/കാളിദാസന്‍
കൃതി : മലയാളശാകുന്തളം
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 367 : ചാരായാദിക്രമത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

ചാരായാദിക്രമത്തില്‍ പലവിധ മധുപാനീയമുങ്ങുള്ളിലാക്കി-
"പ്പൂക്കുറ്റിപ്രായമായി", പ്പരിസരമറിയാതൊട്ടസഭ്യം പുലമ്പി
സ്വന്തം വീടെത്തുവനുള്ളിടവഴി പിടികിട്ടാതെ വട്ടം കറങ്ങും
തോഴന്‍ നേരിട്ടുവന്നാലുടനെയവനെ നാം തല്ലണോ തള്ളിടേണോ?

കവി : പി. രാമന്‍ എളയതു്‌, മുംബൈ
വൃത്തം : സ്രഗ്ദ്ധര

Monday, April 25, 2005

ശ്ലോകം 366 : മദ്യം നിന്ദ്യ, മതേതൊരാള്‍ക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മദ്യം നിന്ദ്യ, മതേതൊരാള്‍ക്കുമപകര്‍ഷത്തെക്കൊടുക്കും, വെറും
ക്ഷുദ്രം നീചമനര്‍ഹകര്‍മ്മനിവഹം ചെയ്യാനിടം കൂട്ടിടും,
ചിത്തം പങ്കിലമാക്കിടും, മദമഹങ്കാരം വിതയ്ക്കും, നര-
ന്നൊട്ടും നന്മ വരുത്തുകി, ല്ലതില്‍ ജനം മോഹിപ്പതാണദ്ഭുതം!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 365 : ഒന്നായതൊക്കെയിഹ കാണ്മതു...

ചൊല്ലിയതു്‌ : ബാലേന്ദു

ഒന്നായതൊക്കെയിഹ കാണ്മതു രണ്ടുവീതം
നന്നായടിച്ചു പിരികേറിയെനിക്കു പൊന്നേ
മുന്നെക്കണക്കുവരുവാനിനിയെന്തു മാര്‍ഗ്ഗം?
ഇന്നല്ലയെങ്കിലുടനെങ്ങിനെ വീട്ടിലെത്തും?

കവി : ബാലേന്ദു
വൃത്തം : വസന്തതിലകം

ശ്ലോകം 364 : സരിത്തടമലംകൃതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സരിത്തടമലംകൃതം കുസുമസഞ്ചയത്താലയേ!
വരൂ, മണി പിഴിഞ്ഞൊരീ മദിരയാസ്വദിക്കൂ ക്ഷണാല്‍.
ഒടുക്കമതിലും കറുത്തതു യമന്‍ നിനക്കേകുവാ-
നടുക്കിലുടനായതും മടി വെടിഞ്ഞു സേവിക്ക നീ!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍
കൃതി : രസികരസായനം
വൃത്തം : പൃഥ്വി

ശ്ലോകം 363 : നീരാനായകനല്‍പദായ...

ചൊല്ലിയതു്‌ : ബാലേന്ദു

നീരാനായകനല്‍പദായ ധനവന്‍ചോരായ ഹാലാഹല-
ച്ഛായാസുന്ദരമന്ദിരായ വനിതാസംഗൈകശൃംഗാരിണേ
സദ്യാമാഹരണേ ദൃശാമരുണിനേ നിശ്ശേഷമാരാസ്ത്രിണേ
വേഗൈഃ സങ്കലനേ സുഖേന സുഖിനേ മദ്യായ നിത്യം നതിഃ

കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 362 : നാട്ടില്‍ത്തല്ലു വഴക്കഴുക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

നാട്ടില്‍ത്തല്ലു, വഴ, ക്കഴുക്കു, ഭരണിപ്പാട്ടും, മനം നൊന്തു തന്‍
വീട്ടില്‍ക്കൂട്ടിനിരിപ്പവള്‍ക്കു ഹൃദയത്തീ, യെന്നതും മാത്രമോ
നോട്ടിന്‍ പോ, ക്കഭിമാനനഷ്ട, മിവയും സൃഷ്ടിക്കുമാ മദ്യപ-
ക്കൂട്ടം മന്നില്‍ മറഞ്ഞുപോകിലിവിടം സ്വര്‍ല്ലോകമാകില്ലയോ?

വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം 361 : ചേരാ കള്ളിന്നു വെള്ളം...

ചൊല്ലിയതു്‌ : ബാലേന്ദു

ചേരാ കള്ളിന്നു വെള്ളം, ബിയറിലുമതുപോല്‍, വീഞ്ഞിലും വര്‍ജ്ജ്യമേറ്റം,
ചേരും ബ്രാണ്ടിയ്ക്കൊരല്‍പം, നുരപതയിയലും സോഡ വിസ്കിയ്ക്കിണക്കം,
നീരം പോലുള്ള ജിന്നില്‍ പിഴിയുകപഴമെന്നാകിലേറ്റം വിശേഷം,
ചേരും റമ്മിന്നിതെല്ലാം - ലഹരി പെരുകുവാന്‍ കോക്ടെയില്‍ക്കൂട്ടു കേമം!

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

Friday, April 22, 2005

ശ്ലോകം 360 : കിട്ടാനില്ലത്രയേറെപ്പണം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കിട്ടാനില്ലത്രയേറെപ്പണ, മനവധിയാണാഞ്ഞടുത്തെത്തി നില്‍ക്കും
നിത്യാവശ്യങ്ങള്‍, രോഗാദികളകരുണമായ്ത്തിങ്ങിടുന്നുണ്ടു താനും,
ചിത്താനന്ദത്തിനെന്നാല്‍ പലതുമിവിടെയുണ്ടെങ്കിലും മര്‍ത്ത്യരെങ്ങും
മദ്യാസക്തിയ്ക്കു ഹാ! മാനസമടിയറ വയ്ക്കുന്നതാണദ്ഭുതം മേ.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 359 : അരുതരുതു വിരോധം ഭിന്നമദ്യങ്ങള്‍....

ചൊല്ലിയതു്‌ : ബാലേന്ദു

അരുതരുതു വിരോധം ഭിന്നമദ്യങ്ങളെല്ലാ-
മൊരുവനു വ്യഥ തീര്‍ക്കാനുള്ള വസ്തുക്കളല്ലോ;
കരുതുകയിവയും പണ്ടാഴിയെത്താന്‍ കടഞ്ഞി-
ട്ടരുളിയ നിധിയത്രേ വേണമെങ്കില്‍ക്കഴിപ്പിന്‍.

കവി : ബാലേന്ദു
വൃത്തം : മാലിനി

ശ്ലോകം 358 : സുരുചിരലഘുകാവ്യം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ,
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

കവി : ഉമേഷ്‌ നായര്‍
കൃതി : ഉമര്‍ ഖയ്യാമിന്റെ ചതുഷ്പദികള്‍
വൃത്തം : മാലിനി

ശ്ലോകം 357 : ചന്തയ്ക്കങ്ങല്‍പദൂരേ....

ചൊല്ലിയതു്‌ : ബാലേന്ദു

ചന്തയ്ക്കങ്ങല്‍പദൂരേ കവലയില്‍ വരുവോര്‍ക്കന്തിയില്‍ച്ചെറ്റുമോന്താ-
നന്തിക്കള്ളുള്ള ഷാപ്പുണ്ടതിനുടെയരുകില്‍പ്പൊന്തി ചാരായഷാപ്പും;
സന്താപം വേണ്ട വിസ്കിക്കടയതുമവിടങ്ങന്തികത്തുണ്ടൊരെണ്ണം;
ചിന്തിച്ചാലെന്തെളുപ്പം ലഹരിയില്‍ മുഴുകാന്‍ -- ഹന്ത, ഭാഗ്യം ജനാനാം!

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 356 : ചുറ്റും നോക്കിച്ചിരിച്ചും...

ചൊല്ലിയതു്‌ : രാജേഷ്‌ വര്‍മ്മ

ചുറ്റും നോക്കിച്ചിരിച്ചും പുനരതിനിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും
മറ്റുള്ളോരെശ്ശപിച്ചും ചെളിയുടെ കുഴിയില്‍ കാലുതെറ്റിപ്പതിച്ചും
ചെറ്റാ റോഡില്‍ക്കിടന്നും പലപടുതിയിഴഞ്ഞാലയം പൂകിടുമ്പോള്‍
തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിര നുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍!

കവി : രാജേഷ്‌ വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 355 : വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍
വെള്ളഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി, ക്കളിചിരികള്‍ തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം - പോക വേദാന്തമേ നീ!

കവി : ചങ്ങമ്പുഴ
വൃത്തം : സ്രഗ്ദ്ധര

ശ്ലോകം 354 : മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍...

ചൊല്ലിയതു്‌ : ബാലേന്ദു

മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍ത്തുണിയുടെ പുറകില്‍ക്കണ്ട റമ്മൊട്ടു ചില്ലിന്‍
വെള്ളഗ്ലാസ്സില്‍പ്പകര്‍ന്നിട്ടടവിലൊരുതുടം പൊക്കി മുക്കില്‍പ്പതുങ്ങി
വെള്ളം പോലും തൊടാതങ്ങതു ഞൊടിയിടകൊണ്ടൊറ്റവീര്‍പ്പില്‍ക്കുടിക്കും
കള്ളന്‍, സീമന്തപുത്രന്‍, ബഹുവിധദുരിതം നല്‍കുവോന്‍ കയ്യിലാമോ?

കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

(കാത്തുള്ളില്‍ അച്യുതമേനോന്റെ "തിണ്ണം ചെന്നിട്ടു തീയില്‍..." എന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണം. ഈ ശ്ലോകം e-സദസ്സില്‍ ഒരു മദ്യവിപ്ലവം സൃഷ്ടിച്ചു. പിന്നീടുള്ള കുറേ ശ്ലോകങ്ങള്‍ മദ്യത്തെപ്പറ്റിയുള്ളവയായിരുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നു രചിക്കപ്പെട്ടവയും. )